![](https://i0.wp.com/malluchronicle.com/wp-content/uploads/2021/11/d05827e7-1de9-4348-9596-e0e219450631-1024x707.jpg?resize=650%2C449&ssl=1)
ചാവക്കാട് : കഴിഞ്ഞ ദിവസം ചാവക്കാട് ചാപ്പപറമ്പിൽ നടന്ന കൊലപാതകത്തിൽ പ്രതിഷേധിച്ച് ചാവക്കാട് ടൗണിൽ നടന്ന ആർഎസ്എസ് പ്രകടനത്തിൽ മുസ്ലിംകൾക്കെതിരെ വിദ്വേഷ മുദ്രവാക്യമുയർത്തി അക്രമത്തിന് ആഹ്വാനം നൽകിയവർക്കെതിരെ കേസെടുക്കണമെന്ന് മുസ്ലിം യൂത്ത് ലീഗ് ഗുരുവായൂർ നിയോജക മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു.
പ്രദേശത്ത് വർഗ്ഗീയപരമായി യാതൊരു ചേരിതിരിവോ അഭിപ്രായ വിത്യാസമോ നിലവില്ലാതിരിക്കെയും വളരെ സൗഹൃടതദത്തോടെ കഴിയുന്ന സാഹചര്യം നിലനിൽക്കുകയും വിഷയത്തിൽ പിടിക്കപ്പെട്ട പ്രതികളിൽ മൂന്ന് പേരിൽ രണ്ട് പേർ മുസ്ലിംകൾ അല്ലാതിരിക്കുകയും ചെയ്യുമ്പോഴാണ് സംഭവവുമായി ബന്ധപ്പെട്ട് മുസ്ലിം സമുദായത്തിനെ സമൂഹത്തിൽ അപകീർത്തിപ്പെടുത്തുന്ന രീതിയിൽ ആർ എസ് എസ് പ്രകടനം നടത്തിയത്.
പ്രകോപനപരമായി മുദ്രാവാക്യമുയർത്തി നാട്ടിലെ നിലവിലുള്ള സമാധാനന്തരീക്ഷം തകർക്കുകയും അതിലൂടെ രാഷ്ട്രീയ ലാഭം കൊയ്യുക എന്നതുമാണ് ആർ എസ് എസിന്റെ ഗൂഡലക്ഷ്യമെന്നും യൂത് ലീഗ് പറയുന്നു.
ചാവക്കാട് എസ്.എച്.ഒ സെൽവരാജന്റെ ഒത്താശയോടെയാണ് ചാവക്കാട് ടൗണിൽ ആർ.എസ്.എസ് വർഗീയവാദികൾ പ്രകടനം നടത്തിയതെന്നും യൂത്ത് ലീഗ് ആരോപിച്ചു.
ഈ വർഗീയവിഷം ചീറ്റുന്ന പ്രകടനത്തിനെതിരെ കേസെടുക്കണമെന്ന് എന്നാവശ്യപ്പെട്ട് പരാതിപ്പെട്ടപ്പോൾ നിഷേധാത്മക നിലപാട് സ്വീകരിച്ച് ആർ.എസ്.എസിനെ സഹായിക്കുന്ന നിലപാടാണ് എസ്.എച്.ഒ സെൽവരാജൻ സ്വീകരിച്ചത്.
ഇതേ തുടർന്ന് ഗുരുവായൂർ ഡിവിഷൻ എ.സി.പി കെ.എസ് സുരേഷിന്
യൂത്ത്ലീഗ് ഗുരുവായൂർ നിയോജകമണ്ഡലം കമ്മിറ്റി
പരാതി കൈമാറി
ചാവക്കാട് എസ്.എച്.ഒ ക്കെതിരെ നടപടിയെടുക്കുമെന്നും വിദ്വേഷ മുദ്രവാക്യത്തിനെതിരെ കേസെടുക്കുമെന്നും എ.സി.പി ഉറപ്പുനൽകിയതായി യൂത് ലീഗ് നേതാക്കൾ പറഞ്ഞു.
ഉറപ്പ് പാലിച്ചില്ലെങ്കിൽ സമരമുറകളുമായി മുന്നോട്ട് പോകുമെന്ന് യൂത്ത്ലീഗ് ഗുരുവായൂർ നിയോജകമണ്ഡലം പ്രസിഡന്റ് സുഹൈൽ തങ്ങൾ , ജനറൽ സെക്രട്ടറി നസീഫ് യൂസഫ് , ട്രഷറർ എം.സി ഗഫൂർ എന്നിവർ അറിയിച്ചു.
കേസെടുക്കാതെ നിഷേധാത്മക നിലപാടുമായാണ് പോലീസ് മുന്നോട്ട് പോകുന്നതെങ്കിൽ തുടർന്ന് ഉണ്ടാവുന്ന പ്രശ്നങ്ങൾക്ക് പോലീസ് മാത്രമായിരിക്കും ഉത്തരവാദികൾ എന്നും യൂത്ത് ലീഗ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.