![](https://i0.wp.com/malluchronicle.com/wp-content/uploads/2021/10/img_6800-1.jpg?resize=650%2C400&ssl=1)
ലഖിംപുരിലെ കർഷകരുടെ കൊലപാതകത്തിൽ ആരോപണവിധേയനായ കേന്ദ്രമന്ത്രിയുടെ മകൻ പോലീസിനു മുമ്പാകെ ഹാജരായി. തൊട്ടു പിന്നാലെ പഞ്ചാബിലെ കോൺഗ്രസ് അധ്യക്ഷൻ നവജ്യോത് സിദ്ദു നിരാഹാര സമരം അവസാനിപ്പിക്കുകയും ചെയ്തു.
കൂട്ടക്കൊല കേസിൽ ആരോപണ വിധേയനായ ആശിഷ് മിശ്രയെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് വെള്ളിയാഴ്ചയാണ് സിദ്ദു നിരാഹാര സമരം ആരംഭിച്ചത്. ഖേരിയിലെ ആക്രമണത്തിനിടെ കൊല്ലപ്പെട്ട മാധ്യമപ്രവർത്തകൻ രാമൻ കശ്യപിന്റെ വീട്ടിലായിരുന്നു സമരം.
പ്രതി കേന്ദ്രമന്ത്രിയുടെ മകൻ ആയതിനാൽ ഉത്തർപ്രദേശ് സർക്കാർ കുറ്റക്കാർക്കെതിരേ ഒരു നടപടിയും സ്വീകരിക്കുന്നില്ല. പാവപ്പെട്ടവനും അധികാരമുള്ളവനും നിയമം രണ്ട് തരത്തിലാണെന്ന് സിദ്ദു നേരത്തെ പ്രതികരിച്ചിരുന്നു.
ഇന്നലെ ആശിഷ് ഹാജരാവാതിരുന്നത് ആരോഗ്യകാരണങ്ങൾ കൊണ്ടാണെന്നാണ് അജയ് മിശ്ര പ്രതികരിച്ചു.
ലഖിംപുർ സംഘർഷവുമായി ബന്ധപ്പെട്ടു കൊണ്ട് കൊലപാതകം, കലാപമുണ്ടാക്കൽ തുടങ്ങി എട്ടു വകുപ്പുകൾ അടങ്ങിയതാണ് ആശിഷിനെതിരെ കേസ്.ശനിയാഴ്ച രാവിലെയാണ് ആശിഷ് മിശ്ര യുപി ക്രൈം ബ്രാഞ്ചിനു മുന്നിൽ ഹാജരായത്. പോലീസ് സംരക്ഷണത്തോടെ പിൻവാതിലിലൂടെയാണ് ആശിഷ് ക്രൈം ബ്രാഞ്ചിലെത്തിയത്. ഇന്നലെ ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ടിരുന്നെങ്കിലും അദ്ദേഹം ഹാജരായിരുന്നില്ല.