
തൃശൂർ: കെ.എസ്.ആർ.ടി.സി. ബസ്സിൽ സ്കൂൾ വിദ്യാർഥിനിയെ ലൈംഗീകമായി ഉപദ്രവിച്ച ആർ.ടി.ഒ. ഓഫീസ് ജീവനക്കാരൻ അറസ്റ്റിൽ.
വടമ സ്വദേശി ഐവീട്ടിൽ രാജീവാ(50)ണ് പോക്സോ വകുപ്പ് പ്രകാരം അറസ്റ്റിലായത്. പ്രതി തൃശ്ശൂർ ആർ.ടി.ഒ. ഓഫീസ് ഡ്രൈവറാണ്.
ഒരാഴ്ച മുമ്പ് നന്തിക്കരയിൽ വെച്ചാണ് കേസിനാസ്പദമായ സംഭവം നടന്നത്. ബസിൽ യാത്ര ചെയ്തിരുന്ന രാജീവ് സ്കൂൾ വിദ്യാർത്ഥിനിയെ പിറകിൽനിന്ന് ഉപദ്രവിച്ചു എന്നാണ് കേസ്.
ഇതിനെ തുടർന്ന് കുട്ടിയുടെ വീട്ടുകാർ പുതുക്കാട് പോലീസിൽ പരാതി നൽകിയിരുന്നു.
വിവരമറിഞ്ഞ പ്രതി ഒളിവിലായിരുന്നു. ഇതിനിടെ വയറുവേദനയെ തുടർന്ന് മാളയിലെ സ്വകാര്യ ആശുപത്രിയിൽ പ്രതി ചികിത്സ തേടിയെന്നറിഞ്ഞ പോലീസ് ആശുപത്രിയിലെത്തി കസ്റ്റഡിയിലെടുക്കുകയായിരുന്നു.
കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.