രാഷ്ട്രീയ സ്വയംസേവക് സംഘിന്റെ കാവി പതാക ഭാവിയിൽ ഇന്ത്യയുടെ ദേശീയ പതാകയായി മാറുമെന്ന വിവാദ പരാമർശവുമായി കർണാടക മുൻ മന്ത്രിയും ബിജെപി എംഎൽഎയുമായ കെഎസ് ഈശ്വരപ്പ രംഗത്ത്.
കാവി പതാകയോടുള്ള ആദരവ് ഇന്നോ ഇന്നലെയോ തുടങ്ങിയതല്ലെന്നും ആയിരക്കണക്കിന് വര്‍ഷങ്ങളായി അതിനെ ബഹുമാനിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ത്യാഗത്തിന്റെ പ്രതീകമാണ് കാവി പതാകയാണെന്നും ഈശ്വരപ്പ വ്യക്തമാക്കി. ആര്‍എസ്എസ് പതാക എന്നെങ്കിലും ദേശീയ പതാകയായി മാറുമെന്നതില്‍ സംശയമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ത്യാഗത്തിന്റെ ചൈതന്യം കൊണ്ടുവരാന്‍ ആര്‍എസ്എസ് കാവിക്കൊടി മുന്നില്‍ നിര്‍ത്തിയാണ് ആരാധിക്കുന്നതെന്ന് ഈശ്വരപ്പ പറഞ്ഞു. ഭരണഘടനയനുസരിച്ച് ത്രിവര്‍ണ്ണ പതാകയാണ് ദേശീയ പതാകയെന്നും ത്രിവര്‍ണ്ണ പതാകയ്ക്ക് നല്‍കേണ്ട ബഹുമാനം നല്‍കുന്നുണ്ടെന്നും അദ്ദേഹം അവകാശപ്പെട്ടു.
ഈശ്വരപ്പ മുന്നും വിവാദ പ്രസ്താവനകൾ നടത്തിയിട്ടുണ്ട്. ഒരു ദിവസം ചെങ്കോട്ടയില്‍ കാവി പതാക ഉയരുമെന്നും ഈശ്വരപ്പയുടെ മുമ്പ് പ്രസ്താവന നടത്തിയിരുന്നു. ഞങ്ങള്‍ എല്ലായിടത്തും കാവി പതാക ഉയര്‍ത്തും.
ഇന്നല്ലെങ്കില്‍ നാളെ ഇന്ത്യ ഹിന്ദു രാഷ്ട്രമായി മാറുമെന്നായിരന്നു ഈശ്വര്‍പ്പയുടെ പ്രസ്താവന. ഈ പ്രസ്താവനയ്ക്കെതിരെ പ്രതിപക്ഷം കര്‍ണാടക നിയമസഭയിലും തെരുവിലും പ്രതിഷേധം സംഘടിപ്പിച്ചിരുന്നു.