ഗുരുവായൂർ ക്ഷേത്രം തന്ത്രി ചേന്നാസ് നാരായണൻ നമ്പൂതിരിപ്പാട്(71) അന്തരിച്ചു.
ഇന്നലെ രാത്രി പതിനൊന്നരയോടെ തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം.
കോവിഡ് ബാധിതനായി ഒരാഴ്ചയിലേറെ ചികിത്സയിലായിരുന്നു. ഒക്സിജന്റെ അളവ് കുറവായതിനാലും മറ്റും ആറു ദിവസമയി വെന്റിലേറ്ററിലായിരുന്നു അദ്ദേഹം.
ജലദോഷവും പനിയും മൂലം ഗുരുവയുരിൽ ചികിത്സയിരിക്കെ ശ്വാസ തടസം അനുഭവപ്പെട്ടതിനെ തുടർന്ന് തൃശൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.
സെപ്റ്റംബർ പത്തിന് നടന്ന മേൽശാന്തി നറുക്കെടുപ്പിനാണ് അദ്ദേഹം അവസാനമായി ക്ഷേത്രതിലെത്തിയത്. അന്ന് മേൽശാന്തി അപേക്ഷകരുമായുള്ള ദേവസ്വം ഓഫീസിലെ കൂടിക്കാഴ്ചയിൽ മുഴുവൻ സമയവും അദ്ദേഹം പങ്കെടുത്തിരുന്നു.
2013 ഡിസംബർ 26നു ക്ഷേത്രം തന്ത്രി ചേന്നാസ് വാസുദേവൻ നായർ അന്തരിച്ചതിനെ തുടർന്നാണ് ചേന്നാസ് നാരായണൻ നമ്പൂതിരിപ്പാട് തന്ത്രി സ്ഥാനത്തേക്ക് എത്തുന്നത്.
കീഴ്വഴക്കം അനുസരിച്ചു ക്ഷേത്രത്തിലെ താന്ത്രിക അവകാശികളായ പുഴക്കര ചേന്നാസ് മനയിലെ കാരണവരാണ് മുഖ്യ തന്ത്രിയും ദേവസ്വം ഭരണ സമിതി അംഗവും അകുന്നത്.2014 മുതൽ ചേന്നാസ് നാരായണൻ നമ്പുതിരിപ്പാട് ദേവസ്വം ഭരണ സമിതി സ്ഥിരാംഗമാണ്.
മരണ സമയത്തു അദ്ദേഹത്തിന് കോവിഡ് നെഗറ്റീവ് ആയിരുന്നു. ഭാര്യ ചെങ്ങന്നൂർ മിത്ര മഠം ഇല്ലത് സുചിത്ര. മകൻ ചേന്നാസ് ശ്രീകാന്ത് നമ്പുതിരിപ്പാട്.