തൃശൂർ: തെരുവ്നായ കുറുകെ ചാടി അപകടം പറ്റിയ ബെെക്ക് യാത്രക്കാരന് നാല് രക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ ഗ്രാമപഞ്ചായത്തിനോട് ഉത്തരവിട്ട് സിരിജഗൻ കമ്മിറ്റി. മണലൂർ സ്വദേശി സണ്ണിക്കാണ് അന്തിക്കാട് ഗ്രാമപഞ്ചായത്താണ് തുക നൽകേണ്ടത്. അന്തിക്കാട് ആലിനടുത്ത് വച്ചാണ് സണ്ണിക്ക് അപകടം സംഭവിച്ചത്.
അപകടത്തിൽ സണ്ണിയുടെ കാൽ ഒടിഞ്ഞിരുന്നു. ഇതേ തുടർന്ന് പത്ത് മാസത്തോളം വിശ്രമിക്കേണ്ടി വന്നു. സണ്ണിക്ക് പൂർണ്ണാരോഗ്യം ഇതുവരെ വീണ്ടുകിട്ടിയിട്ടില്ല. ഇതു പരിഗണിച്ചാണ് കമ്മിറ്റിയുടെ ഉത്തരവ്. 4,47,947 ലക്ഷം രൂപയാണ് പഞ്ചായത്ത് നഷ്ട പരിഹാരം നൽകേണ്ടത്. തെരുവു നായ്ക്കളുടെ ഉത്തരവാദിത്ത്വം പഞ്ചായത്തിനാണെന്നും കമ്മിറ്റി വ്യക്തമാക്കിയിട്ടുണ്ട്.
തെരുവുനായ അക്രമണത്തെ തുടർന്നുണ്ടാവുന്ന അപകട നഷ്ടപരിഹാരത്തിനായി സുപ്രീം കോടതി ഉത്തരവ് പ്രകാരമാണ് ജസ്റ്റിസ് സിരിജഗൻ കമ്മിറ്റി രൂപീകരിച്ചത്. തെരുവുനായ ശല്യം മൂല്യമുണ്ടായ അപകട നഷ്ടപരിഹാരവുമായി ബന്ധപ്പെട്ട് നിരവധി അപേക്ഷകളാണ് സിരിജഗൻ കമ്മിറ്റിയ്ക്ക് മുമ്പാകെ വരുന്നത്. പരാതി നൽകി ഉത്തരവ് ലഭിച്ചിട്ടും തദ്ദേശ സ്ഥാപനങ്ങൾ പണം നൽകിയില്ലെങ്കിൽ സംസ്ഥാന സർക്കാരിനെ സമീപിയ്ക്കണമെന്നും കമ്മിറ്റി വ്യക്തമാക്കുന്നു.