![](https://i0.wp.com/malluchronicle.com/wp-content/uploads/2021/10/img_0548.jpg?resize=650%2C650&ssl=1)
ആശങ്കപ്പെടേണ്ട ഇവന്മാര് ആരുമില്ലേലും കേരളത്തില്‍ സിനിമയുണ്ടാകും; ഒളിയമ്പുമായി വിനായകൻ
കേരളത്തില്‍ തിയറ്ററുകള്‍ തുറന്നതു മുതൽ തുടരുന്ന ഒടിടി വിവാദങ്ങള്‍ക്കിടെയാണ് പ്രതികരണവുമായി നടന് വിനായകന് സോഷ്യൽ മീഡിയയിൽ കുറിച്ചത്.
ആശങ്കപ്പെടേണ്ട ഇവന്മാര് ആരുമില്ലേലും കേരളത്തില്‍ സിനിമയുണ്ടാകുമെന്നായിരുന്നു ഫേസ്ബുക്കിലെ താരത്തിന്റെ പ്രതികരണം.
പോസ്റ്റിനൊപ്പം സൂചനകളൊന്നും നൽകിയില്ലെങ്കിലും മരയ്ക്കാര്‍ വിവാദം കത്തി നില്‍ക്കെ വിഷയം അതു തന്നെയാണെന്നാണ് ഫേസ്ബുക്കിലെ അഭിപ്രായങ്ങൾ.
എത്രകാലം പെട്ടിയില്‍ കിടന്നാലും മരക്കാര്‍ തിയറ്ററില്‍ തന്നെയെത്തുമെന്ന് പ്രഖ്യാപിച്ച ആന്റണി പെരുമ്പാവൂരെന്നാല് ഒടുവില്‍ ഒടിടിയിലേക്ക് തിരിയുന്നു എന്ന സൂചന ആരംഭിച്ചതോടെ കടുത്ത തർക്കത്തിലേക്കാണ് കേരളത്തിലെ സിനിമ വ്യവസായം നീങ്ങുന്നത്.
ആന്റണി പെരുമ്പാവൂരും ഫിയോക്കും തമ്മിലെ യുദ്ധത്തിലൊടുവില് തിയറ്ററുടമകളും നിര്‍മ്മാതാക്കളും രണ്ടുതട്ടിലാണെന്ന് വരെ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നു തുടങ്ങിയിട്ടുണ്ട്.
ഇതിന്റെ ബാക്കി പത്രമായി ആന്റണി പെരുമ്പാവൂര്‍ ഫിയോക്കില്‍ നി്ന്ന് രാജിവെച്ചതായും അഭ്യൂഹങ്ങളുയരുന്നുണ്ട്. ഇത് സ്ഥിരീകരിക്കുന്നതിനോ നിഷേധിക്കുന്നതിനോ പകരം രാജികത്തിനെ ചുറ്റിപ്പറ്റി കൂടുതല്‍ വിവാദങ്ങളിലേക്കാണ് ഫിയോക് പ്രതിനിധികള്‍ നീങ്ങിയത്.
ഒടുവില്‍ വിട്ടുവീഴ്ചയ്ക്കു തയ്യാറായി തിയറ്ററുകള്‍ക്ക് ചിത്രം നല്കാന് ആന്റണി പെരുമ്പാവൂര്‍ മുന്നോട്ടു വെച്ച നിബന്ധനകളിലാണ് ഇപ്പോള്‍ വാക്കു തകര്‍ക്കം.
40 കോടി അഡ്വാന്‍സ് നല്‍കണമെന്നതാണ് അതില്‍ പ്രധാനം. ഇതിന് വഴങ്ങാനാകില്ലെന്ന് തിയറ്ററുടമകള്‍ വ്യക്തമാക്കിയതോടെ 25 കോടി മതിയെന്ന പറഞ്ഞ് ആന്റണി പെരുമ്പാവൂര്‍ അയയുകയും എന്നാൽ 15 കോടിയില്‍ നിന്ന് ഒരു രൂപ അധികം നല്‍കില്ലെന്നും മരക്കാറെ ചന്തയില്‍ വെച്ച് വിലപേശരുതെന്നുമാണ് തിയറ്ററുടമകളുടെ മറുപടി.
ഇതിനിടയിൽ മോഹന്‍ലാലിന്റെ ഇടപെടലുകള കുറിച്ചും ഫിയോക്കില്‍ വിമര്‍ശനമുയര്‍ന്നു.മോഹന്‍ലാല്‍ നടനിലുപരി ബിസിനസുകാരനാകുകയാണെന്ന ഈ വിമര്‍ശനം വിവാദത്തിനിടെ ഒന്നിലധികം തവണ ആവര്‍ത്തിക്കപ്പെട്ടു.
എന്നാല്‍ ഇക്കാര്യത്തില്‍ മോഹൻലാലിൻറെ ഭാഗത്ത് നിന്ന് മറുപടിയുണ്ടാകാത്തതിനാല്‍ ചര്‍ച്ച ആന്റണി പെരുമ്പാവൂരില്‍ ഒതുങ്ങുകയായിരുന്നു. ഒടുവില്‍ ആന്റണി പെരുമ്പാവൂരിന് പിന്തുണ പ്രഖ്യാപിച്ച് മോഹന്‍ലാല്‍ ഫാന്‍സ് അസോസിയേഷന് ജനറല്‍ സെക്രട്ടറിയും രംഗത്തെത്തിയിട്ടുണ്ട്.