![](https://i0.wp.com/malluchronicle.com/wp-content/uploads/2023/10/Picsart_23-10-20_07-43-13-099.png?resize=650%2C370&ssl=1)
ഒരുമനയൂർ: ദേശീയ പാതയുടെ വികസന പ്രവർത്തനങ്ങൾ നടക്കുന്നതിന് നാട്ടുകാർക്ക് തലവേദനയായി മാറുന്നു.
ഒരുമനയൂർ മൂന്നാംകല്ലിൽ ഇന്നലെ വൈദ്യുതി ആവശ്യാർഥം പൈപ്പിടാൻ കുഴിയെടുത്തതിനെ തുടർന്ന് റോഡ് പൂർണ്ണമായും താഴ്ന്നിരുന്നു.
ഇതിനെതിരെ ജനങ്ങൾ പ്രതിഷേധവുമായി രംഗത്തിറങ്ങിയാണ് അർദ്ധ രാത്രിയോടെ പണി പൂർത്തീകരിച്ചത്.
എന്നാൽ നേരം വെളുത്തതോടെ കുഴിയെടുത്തതിന്റെ തൊട്ടടുത്തായി കുടിവെള്ള പൈപ്പ് ലൈനും പൊട്ടിച്ചിട്ടുണ്ട്.
നിരവധി കുടുംബങ്ങളിലേക്ക് കുടിവെള്ളമെത്തിക്കുന്ന പൈപ്പ് ആണ് ഹൈവേ കരാറുകാരുടെ കുഴിയെടുക്കലിലൂടെ പൊട്ടിയത്. ഇതിനുള്ളിലേക്ക് ചെളി വെള്ളം ഇറങ്ങി മലിനജലമായി മാറിയിട്ടുണ്ടാകുമെന്നും നാട്ടുകാർ ആരോപിക്കുന്നു.
മാത്രമല്ല നൂറിലേറെ കുടുംബങ്ങൾ കാൽനടയായും വാഹനങ്ങളിലും പോകാൻ ഉപയോകിക്കുന്ന ഏക റോഡ് ചെളി നിറഞ്ഞു സഞ്ചാര യോഗ്യമല്ലാതായിരിക്കുകയാണ്.
അംഗൻവാടിയിലേക്കും മദ്രസയിലേക്കും 100 ലേറെ കുട്ടികൾ വരുന്നതും ഈ വഴിയിലൂടെയാണ്
ഒരു മുന്നറിയിപ്പും നൽകാതെ ഹൈവേ കരാർ കമ്പനി നടത്തുന്ന ഇത്തരം പ്രവർത്തികളിൽ നിന്നും പിന്നോട്ട് പോയില്ലെങ്കിൽ ശക്തമായ പ്രതിഷേധ പരിപാടികളുമായി മുന്നിട്ടിറങ്ങുമെന്നും നാട്ടുകാർ പറഞ്ഞു.
ജനങ്ങളുടെ യാത്രാ സൗകര്യവും കുടിവെള്ളവും മുട്ടിക്കുന്ന കരാർ കമ്പനിയുടെ നടപടികൾക്കെതിരെ വൻ പ്രതിഷേധമാണ് ഉയരുന്നത്.