![](https://i0.wp.com/malluchronicle.com/wp-content/uploads/2022/12/1065058-airindia-airbus-concept-up.jpg?resize=650%2C365&ssl=1)
പുതിയ കൊവിഡ് മാര്‍ഗനിര്‍ദേശവുമായി എയര്‍ ഇന്ത്യ. യുഎയില്‍ നിന്ന് ഇന്ത്യയിലേക്ക് യാത്ര ചെയ്യുന്നവര്‍ക്കാണ് നിര്‍ദേശം. കൊവിഡ് വാക്സീന് എടുത്തിട്ടുണ്ടെന്ന് ഉറപ്പുവരുത്തണം. യാത്രാ സമയത്ത് മാസ്ക് ധരിക്കുന്നതിനൊപ്പം സാമൂഹ്യ അകലവും പാലിക്കണം. നാട്ടിലെത്തിയ ശേഷം കൊവിഡ് ലക്ഷണങ്ങൾ കണ്ടെത്തിയാൽ അടുത്ത ആരോഗ്യ കേന്ദ്രത്തിൽ റിപ്പോർട്ട് ചെയ്യണം. പന്ത്രണ്ട് വയസിന് താഴെയുള്ള കുട്ടികള്‍ക്ക് വിമാനത്താവളങ്ങളിൽ റാൻഡം പരിശോധനയില്ലെന്നും എയർ ഇന്ത്യ വ്യക്തമാക്കിയിട്ടുണ്ട്.
അതേ സമയം കോവിഡ് വ്യാപനം രൂക്ഷമായ ചൈനയും ജപ്പാനും ഉൾപ്പെടെ 5 രാജ്യങ്ങളിൽ നിന്നെത്തുന്നവർക്ക് ആർടിപിസിആർ പരിശോധന അടക്കം കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ കേന്ദ്ര സർക്കാർ തീരുമാനിച്ചു. ചൈന, ജപ്പാൻ, സിംഗപ്പൂർ, തായ്ലൻഡ്, ദക്ഷിണ കൊറിയ എന്നീ രാജ്യങ്ങളെ റിസ്ക് പട്ടികയിലാക്കി. ഇവിടെനിന്നു വരുന്നവർക്ക് ആർടിപിസിആർ പരിശോധന നടത്തും. രോഗലക്ഷണമുണ്ടെങ്കിലോ പോസിറ്റീവാകുകയോ ചെയ്താൽ കർശന ക്വാറന്റീൻ നിബന്ധനകളുമുണ്ടാകും.
യാത്ര തുടങ്ങുന്നതിന് 72 മണിക്കൂറിനുള്ളിലെ കോവിഡ് നെഗറ്റീവ് റിപ്പോർട്ട് ഇവർ എയർ സുവിധ പോർട്ടലിൽ അപ്ലോഡ് ചെയ്യണമെന്ന വ്യവസ്ഥയും ഈ രാജ്യങ്ങളിൽ നിന്നുള്ളവർക്കായി പുനഃസ്ഥാപിക്കും. നേരത്തെ, മുഴുവൻ രാജ്യാന്തര യാത്രക്കാർക്കും ഈ നിബന്ധന ഉണ്ടായിരുന്നെങ്കിലും പിന്നീട് ഒഴിവാക്കിയിരുന്നു. കൂടുതൽ രാജ്യങ്ങൾ റിസ്ക് പട്ടികയിലേക്ക് വരുന്ന സാഹചര്യത്തിലാണ് ‘എയർ സുവിധ’ പോർട്ടൽ നിബന്ധന കൊണ്ടുവരുന്നത്.
സമീപനാളിൽ മേൽപറഞ്ഞ രാജ്യങ്ങൾ സന്ദർശിച്ചശേഷം മറ്റു രാജ്യങ്ങളിൽ നിന്ന് എത്തുന്നവർക്കും ഈ മാനദണ്ഡങ്ങൾ ബാധകമാകും. രാജ്യാന്തര വിമാന യാത്രക്കാരിൽ 2% പേരുടെ സാംപിളുകൾ ആർടിപിസിആർ പരിശോധന നടത്തുന്ന രീതി ഇന്നലെ തുടങ്ങി. 29 രാജ്യാന്തര വിമാനത്താവളങ്ങളിലൂടെ 90,000 പേരാണു പ്രതിദിനം ഇന്ത്യയിലെത്തുന്നത്.