![](https://i0.wp.com/malluchronicle.com/wp-content/uploads/2022/11/images282129.jpeg?resize=600%2C400&ssl=1)
കൊല്ലം: അടൂരിലെ ദേവി സ്കാൻസിൽ ആണ് കേസിന് ആസ്പദമായ സംഭവം നടന്നത്. അംജിത്ത് എന്ന റേഡിയോഗ്രാഫർ ആണ് പോലീസ് അറസ്റ്റിലായത്.
ഇന്നലെ രാത്രിയാണ് പെൺകുട്ടി ദേവി സ്കാൻസിൽ സ്കാനിങ് ആവശ്യാർത്ഥം എത്തിയത്. തുടർന്ന് സ്കാനിങ്ങിന് വേണ്ട നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ വേണ്ടി അകത്തേക്ക് പ്രവേശിച്ച യുവതിയുടെ സ്വകാര്യ ദൃശ്യങ്ങൾ അംജിത്ത് പകർത്തുകയായിരുന്നു. പന്തികേട് തോന്നിയ പെൺകുട്ടി കൂടെ വന്നിരുന്ന ആളോട് വിവരം സൂചിപ്പിക്കുകയായിരുന്നു. ശേഷം ഈ വിവരം ഇവർ നാട്ടുകാരെ അറിയിച്ചു. ഇതിനെ തുടർന്ന് നാട്ടുകാർ അടക്കം സ്കാനിങ് സെന്ററിലേക്ക് പ്രവേശിച്ച് ഇയാളെ മുറിയിൽ അടച്ചിടുകയായിരുന്നു. പിന്നീട് പോലീസ് എത്തി അംജിത്തിനെ കസ്റ്റഡിയിലെടുത്തു. ഇതിനിടയ്ക്ക് അംജിത്ത് താൻ പകർത്തിയ ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ നിന്നും ഒഴിവാക്കാനുള്ള ശ്രമങ്ങൾ നടത്തിയിരുന്നു.
എന്നാൽ പോലീസ് സ്റ്റേഷനിൽ എത്തി മൊബൈൽ പരിശോധിച്ചപ്പോഴാണ് മറ്റുപല സ്ത്രീകളുടെയും സ്വകാര്യ ദൃശ്യങ്ങൾ ഇയാൾ മൊബൈലിൽ പകർത്തിയതായി കണ്ടെത്തിയത്. സമഗ്രമായ അന്വേഷണങ്ങൾ നടത്താനാണ് പോലീസിന്റെ തീരുമാനം. റിമാൻഡ് ചെയ്യാനുള്ള നടപടിക്രമങ്ങളിലാണ് കേസ് ഇപ്പോൾ മുന്നോട്ടു പോയിക്കൊണ്ടിരിക്കുന്നത്.