![](https://i0.wp.com/malluchronicle.com/wp-content/uploads/2022/11/images282229.jpeg?resize=650%2C366&ssl=1)
കാഞ്ഞങ്ങാട്: ആവിക്കരയില്‍ വിഷം ഉള്ളില്‍ ചെന്ന് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. വയനാട് സ്വദേശി ജയപ്രകാശ് നാരായണന് (45) ആണ് മരിച്ചത്.
ഭാര്യ രമ കഴിഞ്ഞ തിങ്കളാഴ്ച ആണ് മരണപ്പെട്ടത്. വിഷമുള്ളിൽ ചെന്ന് തന്നെയായിരുന്നു രമയുടെയും മരണം. ഇദ്ദേഹത്തിന്റെ ഭാര്യ രമ തന്നെയാണ് തനിക്കും വിഷം നൽകിയത് എന്നാണ് ജയപ്രകാശിന്റെ വാദം.
ആിക്കരയിൽ ഇരുവരും ഒരുമിച്ചായിരുന്നു താമസം. നവംബർ ഏഴാം തീയതി ഇരുവരെയും വിഷമുള്ളിൽ ചെന്ന നിലയിൽ കണ്ടെത്തി. എന്നാൽ ഭാര്യ രാമ ഇതേ തുടർന്ന് മരിക്കുകയായിരുന്നു. ജയപ്രകാശ് ആകട്ടെ അവശനായ നിലയിലുമാണ് ഉണ്ടായിരുന്നത്. അങ്ങനെ ഇയാളെ ഇയാളെ കണ്ണൂർ മെഡിക്കൽ കോളേജിലേക്ക് മാറ്റിയിരുന്നു.
തനിക്ക് വിഷം നൽകിയ ശേഷം രമയും വിഷം കഴിച്ച് മരിക്കുകയായിരുന്നു എന്നാണ് ജയപ്രകാശ് വ്യക്തമാക്കുന്നത്.
വയനാട് സ്വദേശിയായ ജയപ്രകാശ് കാഞ്ഞങ്ങാട് ഹോട്ടല്‍ തൊഴിലാളിയാണ്. വിഷയത്തിൽ പോലീസ് അന്വേഷണം പുരോഗമിക്കുകയാണ്.