വയനാട്: അമ്പലവയലില്‍ എസ്ടി വിഭാഗത്തില്‍പ്പെട്ട പോക്സോ കേസ് ഇരയായ പെൺകുട്ടിയോട് പോലീസ് അപമാര്യാദയായി പെരുമാറി.
അമ്പലവയല്‍ എഎസ്ഐ ആണ് 17 വയസുകാരിയായ പോക്സോ കേസ് ഇരയോട് മോശമായി പെരുമാറിയത്. തെളിവെടുപ്പിന് കൊണ്ടുപോകുന്നതിനിടെയായിരുന്നു പൊലീസ് ഉദ്യോഗസ്ഥന്റെ അപകീർത്തിപ്പെടുത്തുന്ന പെരുമാറ്റം ഉണ്ടായത്. തെളിവെടുപ്പിന് കൊണ്ടുപോവുകയായിരുന്നു പെൺകുട്ടിയോട് ഫോട്ടോ ഷൂട്ടിന് നിർബന്ധിക്കുകയായിരുന്നു.
സംഭവം പ്രശ്നമായതോടെ എഎസ്ഐ ബാബു ടി.ജിയെ സര്‍വീസില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തു. ഡിഐജി രാഹുല്‍ ആര് നായരാണ് നടപടിക്ക് ഉത്തരവിട്ടത്. എസ്ഐ സോബിനും വനിതാ പൊലീസ് ഉദ്യോഗസ്ഥയ്ക്കും എതിരെ വകുപ്പ് തല അന്വേഷണത്തിനും ഉത്തരവിട്ടിട്ടുണ്ട്. അതേമയം സംഭവം നടന്ന് രണ്ടുമാസമായിട്ടും കേസില്‍ എഫ്ഐആര്‍ നിർമിച്ചിട്ടില്ല.
പെൺകുട്ടിയെ തെളിവെടുപ്പിന് വേണ്ടി മൈസൂരിലേക്ക് കൊണ്ടുപോകുകയായിരുന്നു. വഴിക്ക് വെച്ചാണ് പെൺകുട്ടിയോട് പോലീസ് മര്യാദയായി പെരുമാറിയത്. പെൺകുട്ടിയുടെ നേർക്കുള്ള വഴിവിട്ട പെരുമാറ്റം കണ്ടിട്ടും എതിർപ്പ് പ്രകടിപ്പിക്കാത്തതിനെ തുടർന്ന് കൂടെ ഉണ്ടായിരുന്ന വനിതാ പോലീസ് ഉദ്യോഗസ്ഥ പ്രജുഷയെയും അന്വേഷണത്തിന് വിധേയമാക്കും.
പോലീസുകാരുടെ ക്രൂരതയെ തുടർന്ന് കുട്ടി ടിഡബ്ല്യുസിക്ക് പരാതി സമർപ്പിച്ചിരുന്നു. സിഡബ്ല്യുസി ഇതിനെ തുടർന്ന് ജില്ലാ പൊലീസ് മേധാവിക്കും പരാതി കൈമാറി. ജില്ലാ പൊലീസ് മേധാവിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഡിഐജി രാഹുൽ നായർ എ എസ്ഐയുടെ മേൽ സസ്പെൻഡ് ചാർത്തിയത്.