തിരുവനന്തപുരം: നഗരസഭയിലെ കത്ത് വിവാദത്തിലെ അന്വേഷണത്തില്‍ മൊഴിയെടുക്കല്‍ നടപടികളാരംഭിച്ചു വിജിലൻസ്.
ആദ്യം മേയര്‍ ആര്യ രാജേന്ദ്രന്റെയും ഡി.ആര് അനിലിന്റേയും മൊഴി രേഖപ്പെടുത്തുകയാണ് ചെയ്യുക.
മേയര്‍ ആര്യ രാജേന്ദ്രന്റെയും സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്മാന് ഡി.ആര് അനിലിന്റേയും പേരുകളില്‍ വന്ന കത്തുകളില്‍ അഴിമതിയുണ്ടോയെന്ന് വിജിലന്‍സ് പരിശോധിക്കും.
കത്ത് വിഷയത്തിൽ ആദ്യ അന്വേഷണം നടത്താൻ ഇന്നലെയാണ് വിജിലൻസ് തീരുമാനിക്കുന്നത്.
തിരുവനന്തപുരം വിജിലന്‍സ് യൂണിറ്റ് ഒന്ന് വിവരശേഖരണം ആരംഭിച്ചിരുന്നു. ഇനി മൊഴിയെടുക്കലാണ്. ഉടന്‍ മേയറുടെയും,ഡി.ആര്.അനിലിന്റേയും സമയം തേടും.
കത്തും ഒപ്പും വ്യാജമെന്നായിരുന്നുഎൻഎസ്എസ് പരിപാടിക്കെന്ന വ്യാജേന പെൺകുട്ടിയെ ക്ഷണിച്ചുവരുത്തി പീഡിപ്പിക്കാൻ ശ്രമം; അധ്യാപകൻ അറസ്റ്റിൽ മേയര്‍ ആര്യ രാജേന്ദ്രന് ക്രൈം ബ്രാഞ്ചിന് നല്കിയ മൊഴി.
അതേ സമയം എസ്.എ.റ്റി ആശുപത്രിയിലെ കൂട്ടിരിപ്പ് കേന്ദ്രത്തില്‍ താത്കാലിക നിയമനത്തിന് കുടുംബ ശ്രീ പ്രവര്‍ത്തകരുടെ പട്ടിക ചോദിച്ചു കത്ത് തയ്യാറാക്കിയിരുന്നുവെന്നു ഡി.ആര് അനില്‍ പ്രതികരിച്ചിരുന്നു. ഈ കത്ത് അയച്ചിട്ടുണ്ടോ എന്നടക്കം വിജിലന്‍സ് അന്വേഷിക്കും.
മേയറുടെ പേരിലുള്ള ലെറ്റര്‍ പാഡ് ആരെങ്കിലും തട്ടിയെടുത്തു കത്ത് ചമച്ചതാണോയെന്നുള്ള കാര്യവും വിജിലന്‍സ് അന്വേഷണത്തില്‍ പരിശോധിക്കും. പ്രാഥമിക അന്വേഷണം പൂര്‍ത്തിയാക്കാന്‍ വിജിലന്‍സിന് സമയമുണ്ട്.
സിപിഐഎം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്റെ മൊഴി ക്രൈം ബ്രാഞ്ച് ഇതുവരെ രേഖപ്പെടുത്തിയിട്ടില്ല. തിങ്കളാഴ്ച്ചക്ക് മുന്നേ ക്രൈം ബ്രാഞ്ച് വിശദീകരണം നൽകിയേക്കുമെന്നാണ് അറിയാനായത്.