![](https://i0.wp.com/malluchronicle.com/wp-content/uploads/2022/10/dileep-event.jpg.image_.470.246.jpg?resize=470%2C246&ssl=1)
കൊച്ചി: നടിയെ അക്രമിച്ച കേസിൽ നടൻ ദിലീപിനും സുഹൃത്ത് ശരത്തിനും എതിരെയുള്ള തെളിവ് നശിപ്പിക്കൽ കുറ്റം നിലനിൽക്കുമെന്ന് എറണാകുളം സെഷൻസ് കോടതി. തെളിവ് നശിപ്പിക്കലുമായി ബന്ധപ്പെട്ട ക്രൈംബ്രാഞ്ചിന്റെ തുടരന്വേഷണ റിപ്പോർട്ട് കോടതി അംഗീകരിച്ചു.
ഈ മാസം 31-ന് ഇരുവർക്കുമെതിരെ കുറ്റം ചുമത്തും. ദിലീപും ശരത്തും അന്ന് കോടതിയിൽ നേരിട്ട് ഹാജരകണമെന്നുമാണ് നിർദേശം. തുടർന്ന് ഈ കുറ്റത്തിൻമേലുള്ള വിചാരണയും നേരിടേണ്ടിവരും.
തെളിവ് നശിപ്പിക്കൽ കുറ്റം നിലനിൽക്കില്ലെന്ന് ചൂണ്ടിക്കാട്ടി ദിലീപും ശരത്തും നൽകിയ ഹർജി തള്ളികൊണ്ടാണ് കോടതി ക്രൈംബ്രാഞ്ച് തുടരന്വേഷണ റിപ്പോർട്ട് അംഗീകരിച്ചത്.
ബലാത്സംഗ കുറ്റമുൾപ്പടെ ദിലീപിനെതിരെ നിലവിലുണ്ട്. ഇത് കൂടാതെയാണ് തെളിവ് നശിപ്പിക്കൽ കുറ്റംകൂടി ചുമത്തുന്നത്. നടിയെ അക്രമിക്കുന്നതിന്റെ ദൃശ്യങ്ങൾ ദിലീപിന്റെ കൈവശം എത്തിയെന്നാണ് കേസിൽ പ്രധാനമായും ക്രൈംബ്രാഞ്ചിന്റെ കണ്ടെത്തൽ. ശരത്തുമായി ചേർന്ന് ഈ ദൃശ്യങ്ങളും അതുമായി ബന്ധപ്പെട്ട വാട്സാപ്പ് ചാറ്റുൾപ്പടെയുള്ള ഫോൺരേഖകളുംനശിപ്പിച്ചുവെന്നാണ് ക്രൈംബ്രാഞ്ച് പറയുന്നത്.