![](https://i0.wp.com/malluchronicle.com/wp-content/uploads/2022/04/IMG_20220428_114513.jpg?resize=650%2C380&ssl=1)
കുന്നംകുളം: കൂട്ടുകാര്‍ക്കൊപ്പം കളിക്കാന്‍ വീട്ടില്‍ വന്ന അഞ്ചു വയസ്സുകാരിയെ പല ദിവസങ്ങളിലായി വീട്ടിലും വീടിന്റെ ടെറസിലും വെച്ച് ലൈംഗികമായി പീഡിപ്പിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത കേസിലെ പ്രതിയെ 40 വര്‍ഷം കഠിന തടവിനും ഒരു ലക്ഷം പിഴയടക്കാനും കുന്നംകുളം അതിവേഗ സ്പെഷല്‍ പോക്സോ കോടതി വിധിച്ചു.
ചാവക്കാട് കടപ്പുറം തൊട്ടാപ്പ് സുനാമി കോളനി പുതുവീട്ടില്‍ സെയ്തു മുഹമ്മദാണ് പ്രതി.
2017 ഫെബ്രുവരി മാസത്തിലാണ് സംഭവം ആദ്യം നടന്നത്. പീഡനത്തിന് ഇരയായ പെൺകുട്ടിക്ക് ജനനേന്ദ്രിയത്തില്‍ വേദന അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് അമ്മയോട് വിവരം പറഞ്ഞപ്പോഴാണ് വിവരം വീട്ടുകാര്‍ അറിയുന്നത്. തുടര്‍ന്ന് ചാവക്കാട് പൊലീസ് സ്റ്റേഷനില്‍ പരാതി കൊടുക്കുകയായിരുന്നു.
പ്രോസിക്യൂഷനുവേണ്ടി സ്പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ കെ.എസ്. ബിനോയ് ഹാജറായി. ചാവക്കാട് പൊലീസ് സ്റ്റേഷന് സബ് ഇന്‍സ്പെക്ടര്‍ ആയിരുന്ന എം.കെ. രമേഷ് രജിസ്റ്റര്‍ ചെയ്ത കേസില്‍ ചാവക്കാട് പൊലീസ് ഇന്‍സ്പെക്ടര്‍ ആയിരുന്ന ഗുരുവായൂര്‍ അസി. കമീഷണര്‍ കെ.ജി. സുരേഷാണ് കേസ് അന്വേഷണം നടത്തി പ്രതിയെ അറസ്റ്റ് ചെയ്ത് കുറ്റപത്രം സമര്‍പ്പിച്ചത്. ചാവക്കാട് പൊലീസ് സ്റ്റേഷനിലെ സിവില്‍ പൊലീസ് ഓഫിസര്‍ ബൈജുവും പ്രോസിക്യൂഷനെ സഹായിച്ചിട്ടുണ്ട്.
ഇത്തരം ആളുകളെ എന്തിന് തീറ്റി പോറ്റുന്നു… രണ്ടോ മുന്നോ കൊല്ലം കൈഞ്ഞാൽ പുറത്ത് ഇറങ്ങും… വീണ്ടും അവർത്തിക്കും…. മനുഷ്യൻ അല്ലാ ഇവൻ ….