മലപ്പുറം: മലപ്പുറത്ത് പെട്രോളിന് 44.52 രൂപക്ക് വിൽപ്പന നടന്നു. രജ്യത്ത് ഇന്ധനവില വർധനവിൽ പ്രതിഷേധിച്ച് മലപ്പുറം ജില്ല കോൺഗ്രസ് നത്തിയ പ്രതിഷേധ പരിപാടിയിൽ പ്രതീകത്മകമാക്കി ഉണ്ടാക്കിയ പെട്രോൾ പമ്പിലാണ് യാത്രക്കാർക്ക് കേന്ദ്ര,സംസ്ഥാന നികുതികൾ കുറച്ച് പെട്രോൾ ഒരു ലിറ്ററിന് 44.52 രൂപ നിരക്കിൽ വിതരണം ചെയ്തത്.
‘പ്രത്യേക’ ഓഫറിൽ ഇന്ധനം നിറക്കാൻ നിരവധി വാഹനങ്ങളാണ് പമ്പിലെത്തിയത്.
ശനിയാഴ്ച മലപ്പുറം കെ.എസ്.ആർ.ടി.സി പരിസരത്ത് നടന്ന ‘നികുതി രഹിത നീതി പെട്രോൾ പമ്പ്’ എന്ന പ്രതിഷേധ പരിപാടി കെ.പി.സി.സി വർക്കിങ്ങ് പ്രസിഡൻറ് കൊടിക്കുന്നിൽ സുരേഷ് എം.പി. ഉദ്ഘാടനം ചെയ്തു. ഡി.സി.സി പ്രസിഡൻറ് വി.എസ് ജോയി അധ്യക്ഷത വഹിച്ചു.
ഇതേസമയം,തുടർച്ചയായ നാലാം ദിവസവും പെട്രോൾ – ഡീസൽ വില കൂട്ടി. പെട്രോളിന് 35 പൈസയും, ഡീസലിന് 36 പൈസയുമാണ് വര്‍ദ്ധിപ്പിച്ചത്. തിരുവനന്തപുരത്ത് പെട്രോള്‍ വില 110ന് അടുത്തെത്തി.
തിരുവനന്തപുരത്ത് ഒരു ലിറ്റര്‍ പെട്രോളിന് 109 രൂപ 51 പൈസയും, ഡീസലിന് 103 രൂപ 15 പൈസയുമായി. കൊച്ചിയില്‍ പെട്രോള്‍ ലിറ്ററിന് 107 രൂപ 55 പൈസയും ഡീസലിന് 101 രൂപ 32 പൈസയുമാണ് ഇന്നത്തെ നിരക്ക്. കോഴിക്കോട് പെട്രോളിന് 107 രൂപ 69 പൈസയും, ഡീസലിന് 101 രൂപ 46 പൈസയുമായി.കഴിഞ്ഞ പത്ത് ദിവസത്തിനിടെ എട്ടാം തവണയാണ് പെട്രോള്‍ വില കൂട്ടുന്നത്. സെപ്റ്റംബര്‍ 24ന് ശേഷം ഒരു ലിറ്റര്‍ പെട്രോളിന് 6 രൂപ 50 പൈസയും, ഡീസലിന് 7 രൂപ 73 പൈസയുമാണ് കൂട്ടിയത്.
ഭാരത് പെട്രോളിയം, ഇന്ത്യൻ ഓയിൽ, ഹിന്ദുസ്ഥാൻ പെട്രോളിയം എന്നിവയുൾപ്പെടെയുള്ള എണ്ണ വിപണന കമ്പനികളാണ് പെട്രോളിന്റെയും ഡീസലിന്റെയും വില പുതുക്കുന്നത്. എല്ലാ ദിവസവും രാവിലെ 6 മണിക്ക് പുതിയ വിലകൾ നടപ്പിലാക്കും. മൂല്യവർദ്ധിത നികുതി, പ്രാദേശിക, ചരക്ക് നിരക്കുകൾ എന്നിവയെ ആശ്രയിച്ച് സംസ്ഥാനങ്ങൾക്കും നഗരങ്ങൾക്കും വ്യത്യസ്ത ഇന്ധന വിലകളുണ്ട്.