മലപ്പുറം: തിരൂരിൽ വൻ കഞ്ചാവ് വേട്ട. 2 കോടി രൂപയോളം വിലവരുന്ന കഞ്ചാവ് ശേഖരമാണ് തിരൂർ പൊലീസ് പിടികൂടിയത്. ആന്ധ്രയിൽ നിന്ന് മലപ്പുറത്തേക്ക് കടത്താൻ ശ്രമിക്കുന്നതിനിടയിലാണ് 230 കിലോ കഞ്ചാവ് ചമ്രവട്ടം പാലത്തിന് സമീപത്ത് വച്ച് പിടികൂടിയത്. ടോറസ് ലോറിയിലെ രഹസ്യ അറയിൽ ഒളിപ്പിച്ചായിരുന്നു കഞ്ചാവ്.
പോലീസിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് ലോറിയിലെ രഹസ്യ അറയിൽ നൂറിലേറെ പാക്കറ്റുകളിലായി സൂക്ഷിച്ചിരുന്ന കഞ്ചാവ് പിടിച്ചെടുത്തത്. സംഭവത്തിൽ 3 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ആലത്തൂർ സ്വദേശി മനോഹരൻ, ചാലക്കുടി സ്വാദേശി ഡിനേഷ്, തൃശ്ശൂർ സ്വദേശി ബിനീത് എന്നിവരാണ് പിടിയിലായത്. ഇവർക്കു പിന്നിലുള്ള കഞ്ചാവ് മാഫിയക്കെതിരെ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.