ഡൽഹി : സംസ്ഥാനത്ത് നടത്താനിരുന്ന പ്ലസ് വണ്‍ പരീക്ഷയ്ക്ക് സുപ്രീം കോടതിയുടെ സ്റ്റേ. സംസ്ഥാനത്ത് അതിരൂക്ഷമായ കോവിഡ് വ്യാപനം കണക്കിലെത്താണ് തിങ്കളാഴ്ച ആരംഭിക്കാനിരുന്ന പരീക്ഷയ്ക്ക് സുപ്രീംകോടതി സ്റ്റേ ചെയ്തത്. സെപ്തംബർ 13 വരെ പരീക്ഷ നിർത്തിവെക്കുന്നതാണെന്നും 13ന് കേസ് വീണ്ടും പരിഗണിക്കാമെന്നും കോടതി വ്യക്തമാക്കി.
ഓഫ്ലൈനായി നടത്തതാനിരുന്ന പരീക്ഷ ഒരാഴ്ചത്തേക്കാണ് സ്റ്റേ. ഈ ഒരാഴ്ചക്കുള്ളിൽ പരീക്ഷ നടത്തിപ്പ് സംബന്ധിച്ച പുതിയ നിർദ്ദേശങ്ങൾ നൽകാമെന്ന് സർക്കാർ കോടതിയെ അറിയിച്ചു. എന്നാൽ കോവിഡ് രൂക്ഷമായ ഈ സമയത്ത് പ്ലസ് വൺ പരീക്ഷ വിദ്യാര്‍ത്ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും ഒരുപോലെ മാനസികമായി ബുദ്ധിമുട്ടുണ്ടാക്കുന്നതാണെന്ന് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. ജസ്റ്റിസ് എ.എം. ഖാന്‍വില്‍ക്കര്‍ അധ്യക്ഷനായ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്.
തിരുവനന്തപുരം കീഴാറ്റിങ്ങല്‍ സ്വദേശി റസൂല്‍ ഷാന്‍ സമര്‍പ്പിച്ച ഹർജിയാണ് സുപ്രിംകോടതി ഇന്ന് പരിഗണിച്ചത് . ഈ മാസം ആറ് മുതല്‍ പതിനാറ് വരെ പ്ലസ് വണ്‍ പരീക്ഷ നടത്താനായിരുന്നു സര്‍ക്കാറിന്റെ തീരുമാനം.
കേരളത്തിലേത് ഗുരുതര കോവിഡ് സാഹചര്യമാണെന്നും കൊവിഡ് സാഹചര്യം വിലയിരുത്തിയല്ല പരീക്ഷ നടത്താൻ തീരുമാനിച്ചതെന്നും കോടതി ചൂണ്ടികാട്ടി. കേരളത്തിലെ ടിപിആര്‍ പതിനഞ്ച് ശതമാനത്തിന് മുകളില്‍ തുടരുകയാണെന്നും ഒക്ടോബറോടെ മൂന്നാം തരംഗം ഉണ്ടാകുമെന്ന് മുന്നറിയിപ്പുണ്ടെന്നും ഹര്ജിക്കാരന് പറഞ്ഞു. ഈ മാസം ആറിനാണ് പരീക്ഷകള്‍ തുടങ്ങാനിരുന്നത്. രാഷ്ട്രീയ നേട്ടത്തിന് വേണ്ടിയുള്ള ശ്രമമാണ് പരീക്ഷകള്‍ നടത്തുന്നതിന് പിന്നിലെന്നും വിദ്യാര്‍ത്ഥികള്‍ വാക്സിന് എടുത്തവരല്ലെന്നും ഹര്ജിക്കാരന് ചൂണ്ടിക്കാട്ടി.