ചാമ്പ്യൻസ് ലീഗ് ജേതാക്കളും യൂറോപ്പ ലീഗ് ജേതാക്കളും തമ്മിൽ മാറ്റുരച്ച സൂപ്പർ കപ്പ് പോരാട്ടത്തിൽ വിയ്യാ റയലിനെ തകർത്ത് ചെൽസി സൂപ്പർ കപ്പ് കിരീടം നേടി.
ചാമ്പ്യൻസ് ലീഗ് ജേതാക്കളായ ചെൽസിയും യൂറോപ്പ ലീഗ് ജേതാക്കളായ വിയ്യറയലും തമ്മിൽ ശക്തമായ മത്സരമാണ് നടന്നത് .
ചാമ്പ്യൻസ് ലീഗ് ഫൈനലിൽ പ്രീമിയർ ലീഗ് ജേതാക്കളായ മാഞ്ചസ്റ്റർ സിറ്റിയെ ഏകപക്ഷീയമായ ഒരു ഗോളിന് തോൽപ്പിച്ചാണ് ചെൽസി കിരീടം നേടിയത്. അതെ സമയം മാഞ്ചസ്റ്റർ യുണൈറ്റഡിനെ പെനാൽറ്റി ഷൂട്ട്ഔട്ടിലൂടെ മറികടന്നാണ് വിയ്യറയൽ തങ്ങളുടെ ആദ്യ യൂറോപ്യൻ കിരീടം നേടിയത്.
പകരക്കാരനായിറങ്ങിയ ഗോൾ കീപ്പർ കെപയുടെ മികവിലാണ് പെനാൽറ്റിയിൽ ചെൽസിക്ക് സൂപ്പർ കപ്പ് കിരീടം നേടികൊടുത്തത്. നിശ്ചിത സമയത്തും എക്സ്ട്രാ ടൈമിലും മത്സരം 1-1 സമനിലയിൽ അവസാനിച്ചതിനെ തുടർന്നാണ് മത്സരം പെനാൽറ്റിയിലേക്ക് നീണ്ടത്.
പെനാൽറ്റിയിൽ വിയ്യറയൽ താരങ്ങളുടെ രണ്ട് കിക്കുകൾ രക്ഷപെടുത്തിയ കെപ ചെൽസിയുടെ ഹീറോയായി .