തിരുവനന്തപുരം∙ ബൈക്കില്‍ അഭ്യാസം കാണിച്ചു മോട്ടര്‍ വാഹനവകുപ്പിന്റെ ഓപ്പറേഷന് റാഷിന്റെ കെണിയിൽ കുടുങ്ങിയ ത് 1660 പേര്. 143 പേരുടെ ലൈസന്‍സും റദ്ദ് ചെയ്യു കയും ചെയ്തു. കര്‍ശന നടപടി തുടരാന്‍ ഗതാഗത വകുപ്പ് തീരുമാനിച്ചു.
സ്വന്തം ജീവനൊപ്പം മറ്റുള്ളവരുടെ ജീവനും പുല്ലുവില കല്‍പ്പിക്കാതെ ബൈക്കില്‍ പാഞ്ഞിരുന്നവരില് പലരെയും മോട്ടര്‍ വാഹനവകുപ്പ് ആരെയും വെറുതെ വിട്ടി ല്ല എല്ലാ വരെയു കയ്യോടെ പൊക്കി. വീണ്ടും അഭ്യാസത്തിനു മുതിരാത്ത തരത്തില്‍ പൂട്ടുകയും ചെയ്തു.
ഓപ്പറേഷന് റാഷ് എന്ന പേരില്‍ തുടങ്ങിയ പ്രത്യേക പരിശോധനയില്‍ ആകെയെടുത്തത് 13405 കേസുകളും.അപകടകരമായ തരത്തില്‍ വാഹനമോടിച്ചത്1660 പേരുമാണ്
ഇത്തരത്തില്‍ പിടികൂടിയ 143 പേരുടെ ലൈസന്‍സും ഇതിനകം റദ്ദാക്കുകയും ചെയ്തു.
ബാക്കിയുള്ളവര്‍ക്കെതിരായ നിയമനടപടി തുടരുകയാണ്. ഏറ്റവും കൂടുതല്‍ ബൈക്ക് അഭ്യാസങ്ങള്‍ കണ്ടത് കൊല്ലം,ആലപ്പുഴ, ജില്ലകളിലാണെന്നു പരിശോധനയ്ക്കു നേതൃത്വം നല്കിയ അഡീഷനല്‍ ട്രാന്‍സ്പോര്‍ട് കമ്മീഷണര്‍ പ്രമോജ് ശങ്കര്‍പറഞ്ഞു.
ചങ്ങനാശേരിയില്‍ ബൈക്ക് റേസിങ്ങിന് ഇരയായി മൂന്ന് ജീവനുകള്‍ പൊലിഞ്ഞതിനു പിന്നാലെയായിരുന്നു സംസ്ഥാനത്തെമ്പാടും അത് ഉയര്‍ത്തുന്ന അപകടഭീഷണി വ്യക്തമാക്കി ചില മാധ്യമങ്ങൾ വാർത്ത റിപ്പോർട്ട് ചെയ്തിരുന്നു .
അതിന്റെകൂടി അടിസ്ഥാനത്തിലാണു ഗതാഗതവകുപ്പ് ഓപ്പറേഷന് റാഷ് തുടങ്ങിയത്.