ആദ്യമത്സരത്തിൽതന്നെ 19 മിനിറ്റിനുള്ളിൽ രണ്ട് ഗോളും ഒരു അസിസ്റ്റുമായി മിന്നിത്തിളങ്ങി ലൂയിസ് സുവാരസ്.
ലാലിഗയിൽ ഇന്നലെ രാത്രി അത്ലറ്റികോ മാഡ്രിഡും ഗ്രാനഡയും തമ്മിൽ നടന്ന മത്സരത്തിൽ ഒന്നിനെതിരെ ആറ് ഗോളുകളുടെ തകർപ്പൻ വിജയവുമായി അത്ലറ്റികോ മാഡ്രിഡ്. ലൂയിസ് സുവാരസിനെ കൂടാതെ ഡിയാഗോ കോസ്റ്റ, ഏയ്ജൽ കൊറേയ, ഹാവോ ഫിലിക്സ്, ലോറന്റെ എന്നിവർ ഓരോ ഗോളുകൾ വീതം സ്കോർ ചെയ്തിരുന്നു ഗ്രാനഡയുടെ ആശ്വാസഗോൾ കണ്ടെത്തിയത് ജോർഗെ മോലിനായാണ്.
ലൂയിസ് സുവാരസിനെ ബെഞ്ചിലിരുത്തി ഡിയാഗോ കോസ്റ്റ ഹാവോ ഫിലിക്സ് എന്നിവരെ മുന്നേറ്റനിരയിൽ അണിനിരത്തിയായിരുന്നു അത്ലറ്റികോയുടെ കോച്ച് ഡിയോഗെ സിമിയോണി തന്റെ ടീമിനെ കളത്തിലേക് ഇറക്കിയത്. മറുപക്ഷത്ത് മോലിനോ തന്നെയായിരുന്നു അവരുടെ അറ്റാക്കുകൾ നടത്തിയത്. മത്സരത്തിന്റെ 9-താമത്തെ മിനിറ്റിൽ തന്നെ ഡിയാഗോ കോസ്റ്റയിലൂടെ അത്ലറ്റികോ ലീഡ് നേടിയിരുന്നു.
അധികം വൈകാതെ തന്നെ ഹാവോ ഫെലിപ്സിനി ഫൗൾ ചെയ്തതിന് അവർക്ക് ഒരു പെനാൽറ്റി ലഭിച്ചിരുന്നു പക്ഷെ കിക്ക് എടുത്ത സോൾ നിഗേഴ്സിന് പന്ത് വലയിലെത്തിക്കാൻ കഴിഞ്ഞില്ല.
ആദ്യപകുതി അവസാനിക്കുമ്പോൾ ഏകപക്ഷീയമായ ഒരു ഗോളിന് അത്ലറ്റികോ മുന്നിലായിരുന്നു. രണ്ടാം പകുതി തുടങ്ങി രണ്ട് മിനിറ്റുകൾക്കുള്ളിൽ അത്ലറ്റിക്കോ തങ്ങളുടെ ലീഡ് വർധിപ്പിച്ചു.
ഏയ്ജൽ കോറയാണ് ഗോൾ നേടിയത്. 65-മത്തെ മിനിറ്റിൽ ഹാവോ ഫിലിക്സ് അത്ലറ്റികോയുടെ ലീഡ് മൂന്നായി ഉയർത്തി. അതുകഴിഞ്ഞ് 71-മത്തെ മിനിറ്റിൽ ലൂയി സുവാരസ് കളത്തിലിറങ്ങിയത് അധികം വൈകാതെ തന്നെ ലൂയി സുവാരസിനെ അസ്സിസ്റ്റിൽ നിന്ന് ലോറന്റെയാണ് നാലാമത്തെ ഗോൾ സ്കോർ ചെയ്തത്. 85-മത്തെ ലോറന്റായുടെ അസ്സിസ്റ്റിൽ നിന്ന് ഒരു ഹെഡറിലൂടെ ലൂയി സുവാരസ് തന്റെ ആദ്യഗോൾ നേടുകയുണ്ടായി. 87-മത്തെ മിനിറ്റിൽ ഗ്രനാഡ മോലിനായിലൂടെ ഒരു ഗോൾ കണ്ടെത്തി സ്കോർ ലൈൻ 5-1 എന്ന നിലയിലേക്കെത്തിച്ചു. കളി അവസാനിക്കാൻ നിമിഷങ്ങൾ ബാക്കിനിൽക്കെ റീബൗണ്ടിലൂടെ ലൂയി സുവാരസ് തന്റെ അത്ലറ്റികോ കരിയറിലെ രണ്ടാമത്തെ ഗോളും സ്കോർ ചെയ്തു. ടീമിൽ എത്തി വെറും രണ്ട് ദിവസം മാത്രേ ആയിട്ടൊള്ളു അതും സബ് സ്റ്റിട്യൂട് റോളിൽ 19 മിനിട്ടിനുളിൽ ആണ് അദ്ദേഹം രണ്ട് ഗോളും ഒരു അസിസ്റ്റുമായി തിളങ്ങിയത്. ഒന്നിനെതിരെ ആറുഗോളുകൾക്കാണ് ഇപ്പോൾ അത്ലറ്റികോ വിജയിച്ചിരിക്കുന്നത്.