![](https://i0.wp.com/malluchronicle.com/wp-content/uploads/2023/10/screenshot2023-10-29at111989585027811326679.jpg?resize=650%2C406&ssl=1)
കളമശ്ശേരി ബോംബ് സ്ഫോടനത്തില്‍ ഒരാള്‍ പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങി. തൃശൂര്‍ കൊടകര പൊലീസ് സ്റ്റേഷനിലാണ് ഒരാള്‍ എത്തി താനാണ് കളമശ്ശേരി കണ്വെന്ഷന് സെന്ററില്‍ ബോംബ് വച്ചതെന്ന് വെളിപ്പെടുത്തിയത്. കൊച്ചി സ്വദേശിയാണ് ഇയാളെന്ന് പൊലീസ് പറഞ്ഞു. എന്തിനു കീഴടങ്ങിയെന്നും കീഴടങ്ങാനുണ്ടായ പ്രേരണ എന്താണെന്നും പൊലീസ് അന്വേഷിക്കും. ഇയാൾക്ക് മാനസികാസ്വാസ്ഥ്യം ഉണ്ടോ എന്നും പോലീസ് പരിശോധിക്കുന്നുണ്ട്.
കളമശ്ശേരിയിലെ സാമ്ര ഇന്റർനാഷനൽ കൺവൻഷൻ സെന്ററില്‍ ഇന്ന് രാവിലെ 9.30 ഓടെയാണ് രാജ്യത്തെ നടുക്കി സ്ഫോടനമുണ്ടായത്. സംഭവത്തിൽ ഒരാൾ മരിക്കുകയും 25 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. പരിക്കേറ്റവരെ കളമശ്ശേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതിൽ പലരുടെയും നില ഗുരുതരമാണ്. യഹോവ സാക്ഷികളുടെ മേഖല സമ്മേളനം നടക്കുന്നതിനിടെയായിരുന്നു സ്ഫോടനം.
സ്റ്റേജിനോട് ചേര്‍ന്ന് തുടര്‍ച്ചയായി പൊട്ടിത്തെറി ഉണ്ടായിയെന്ന് ദൃക്സാക്ഷികള്‍ പറയുന്നു. രണ്ടായിരത്ത് അഞ്ഞൂറോളം ആളുകള്‍ ഹാളിലുണ്ടായിരുന്നുവെന്നും ദൃക്സാക്ഷി പറയുന്നു.
ഈ മാസം 27 മുതല്‍ നടന്നുവരുന്ന യഹോവ സാക്ഷികളുടെ മേഖലാ സമ്മേളനത്തിന്റെ അവസാന ദിനമായിരുന്നു ഇന്ന്. പ്രാര്‍ത്ഥന തുടങ്ങി മിനിറ്റുകള്‍ക്കുള്ളില്‍ സ്ഫോടനം ഉണ്ടായിയെന്നാണ് ദൃക്സാക്ഷി പറയുന്നത്. വരാപ്പുഴ, അങ്കമാലി, ഇടപ്പള്ളി തുടങ്ങിയ നിരവധി ഇടവകകളിൽ നിന്നുള്ളവരാണ് കണ്വെൻഷൻ സെൻ്ററിലെത്തിയിട്ടുള്ളത്.