![](https://i0.wp.com/malluchronicle.com/wp-content/uploads/2022/07/Untitled-design-9.jpg?resize=650%2C366&ssl=1)
സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിനെ പുറത്താക്കി എച്ച്ആര്‍ഡിഎസ് കമ്പനി. കേസുകള്‍ക്കിടെ സ്വപ്നയ്ക്കെതിരായ അന്വേഷണം സ്ഥാപനത്തെ ബാധിക്കുന്നതിനാലാണ് നടപടി എന്നാണ് കമ്പനിയുടെ വിശദീകരണം. കേസ് കമ്പനിയുടെ ഉയർച്ചയെ ബാധിക്കും എന്ന് മാനേജിങ് ഡയറക്ടർ കൂട്ടിച്ചേർത്തു.
ജയില്‍ മോചിതയായതിന് പിന്നാലെ കഴിഞ്ഞ ഫെബ്രുവരിയിലാണ് സ്വപ്നയ്ക്ക് എച്ച്ആര്‍ഡിഎസ് നിയമനം നല്‍കിയത്. 43,000 രൂപയായിരുന്നു ശമ്പളം.
മുഖ്യമന്ത്രിക്കെതിരെ സ്വപ്ന ഉന്നയിച്ച ആരോപണങ്ങൾക്ക് പിന്നിൽ എച്ച്ആർഡിഎസാണെന്ന് സിപിഎം നേതാക്കൾ ആരോപിച്ചിരുന്നു. സ്വപ്നയ്ക്ക് നിയമസഹായമടക്കം എച്ച്ആർഡിഎസ് ഒരുക്കി നൽകുകയും ചെയ്തിരുന്നു.
നാല് മാസത്തോളം പാലക്കാട് ജോലി ചെയ്തിരുന്ന സ്വപ്ന കഴിഞ്ഞ ആഴ്ച മുതൽ കൊച്ചിയിലേക്ക് താമസം മാറിയിരുന്നു. വർക്ക് ഫ്രം ഹോം അടിസ്ഥാനത്തിൽ എച്ചആർഡിഎസിൽ ജോലി ചെയ്യുന്നു എന്നായിരുന്നു അറിയിച്ചിരുന്നത്.