തിരുവനന്തപുരം:നെയ്യാറ്റിൻകര കാരക്കോണത്ത് 800 കിലോയോളം വരുന്ന ആഴുകിയ മീൻ ആരോഗ്യ പ്രവർത്തകർ പിടികൂടി.നാട്ടുകാരുടെ പരാതിയെ തുടർന്നാണ് കുന്നത്തുകാല്‍ ഹെൽത്ത് ഇന്‍സ്പെക്ടറുടെ ടീം പരിശോധന നടത്തിയത്.
ഉപയോഗ ശൂന്യമായ മത്സ്യം വിപണനത്തിന് എത്തിച്ചതായി കണ്ടെത്തിയിട്ടുണ്ട്.പിടിച്ചെടുത്ത എല്ലാ മത്സ്യവും കുഴിച്ചുമൂടി.
അതേസമയം, സംസ്ഥാനത്താകമാനം ആരോഗ്യവകുപ്പിന്റെയും ഭക്ഷ്യവകുപ്പിന്റെയും പരിശോധനകൾ ശക്തമാക്കിയിരിക്കുകയാണ്. ഈ മാസം 2 മുതൽ ഇന്നുവരെയുള്ള ദിവസങ്ങളിലായി സംസ്ഥാന വ്യാപകമായി 1930 പരിശോധനകളാണ് നടത്തിയത്. ലൈസന്‍സോ രജിസ്ട്രേഷനോ ഇല്ലാത്ത 181 കടകൾക്കെതിരെ നടപടി സ്വീകരിച്ചു. 631 സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നൽകിയിട്ടുണ്ട്.