റഷ്യ-യുക്രൈന് യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും റഷ്യൻ പ്രസിഡന്റ് വ്ലാദിമർ പുടിനും തമ്മിൽ ഫോണിലൂടെ ആശയവിനിമയം നടത്തി. പുടിന്റെ ആവശ്യപ്രകാരം ഇന്ത്യയുമായി നടത്തിയ ചർച്ച 25 മിനിറ്റോളം നീണ്ടു. റഷ്യ – യുക്രൈൻ സംഘർഷത്തിൽ പ്രധാനമന്ത്രി ആശങ്ക അറിയിക്കുകയുണ്ടായി.
ഇരു രാജ്യങ്ങളും തമ്മിലുള്ള സംഘർഷം അടിയന്തിരമായി അവസാനിപ്പിക്കണമെന്ന് മോദി പുടിനോട് ആവശ്യപ്പെട്ടു. റഷ്യയും നാറ്റോയും തമ്മിലുള്ള തർക്കം ചർച്ചയിലൂടെ പരിഹരക്കണമെന്ന ആവശ്യവും നരേന്ദ്ര മോദി പുടിനുമായി പങ്കുവെച്ചിട്ടുണ്ട്. യുക്രൈനിലെ ഇന്ത്യക്കാരുടെ സുരക്ഷ സംബന്ധിച്ച ആശങ്ക ഇന്ത്യന്‍ പ്രധാനമന്ത്രി പുടിനുമായി പങ്കുവെച്ചു
ഇന്ത്യക്കാരുടെ രക്ഷാദൗത്യത്തിനാണ് മുൻഗണന നൽകുന്നതെന്നും പ്രധാനമന്ത്രി ഇദ്ദേഹത്തെ അറിയിച്ചു. ഇക്കാര്യത്തില്‍ വേണ്ട നടപടികള്‍ സ്വീകരിക്കാമെന്ന ഉറപ്പ് പുടിന് നല്‍കിയിട്ടുണ്ട്. ആയിരക്കണക്കിന് ഇന്ത്യന്‍ വിദ്യാര്‍ത്ഥികളാണ് ഉക്രൈനില്‍ കുടുങ്ങിക്കിടക്കുന്നത്. സത്യസന്ധവും ആത്മാര്‍ത്ഥവുമായ ഇടപെടലിലൂടെ പ്രശ്നം പരിഹരിക്കണമെന്നും മോദി ആവശ്യപ്പെട്ടു.
ഇന്ന് പുലര്‍ച്ചെയാണ് യുക്രൈനില്‍ ആക്രമണം നടത്താന്‍ റഷ്യന്‍ പ്രസിഡന്റ് വ്ളാദിമർ പുടിന് ഉത്തരവിട്ടത്. യുഎന്‍ രക്ഷാസമിതിയുടെ അടിയന്തരയോഗം ചേരുന്നതിനിടെയാണ് പുടിന് സൈനിക നടപടി പ്രഖ്യാപിച്ചത്.