ആലുവ: തമാശക്ക് ഒന്ന് തെങ്ങിൽ കയറി നോക്കിയതാണ് ചിഞ്ചു എന്ന പൂച്ച. അല്ലെങ്കിലും പൂച്ചകൾക്ക് ഒരു വിക്നെ സാണല്ലോ മരം കയറൽ. ചിഞ്ചുവിന്റെ മരം കളി കാര്യമായപ്പോൾ തെങ്ങിൽ കുടുങ്ങിതെങ്ങിൽ കയറിയ പൂച്ചക്ക് രക്ഷപ്പെടാൻ കഴിയാതെ വരുകയായിരുന്നു. ഇതോടെ പൂച്ചയുടെ കളിക്കൂട്ടുകാരായ മീര, അഭിജിത, എന്നീ കുട്ടികൾ കരച്ചിൽ തുടങ്ങി.
കുട്ടികളുടെ സങ്കടം കണ്ട് അമ്മ ജിഷ അഗ്നിരക്ഷാസേനയെ വിളിച്ച് പൂച്ചയെ തെങ്ങിന്റെ മുകളിൽനിന്ന് രക്ഷപ്പെടുത്തുകയായിരുന്നു.
ചൊവ്വാഴ്ച ഉച്ചക്ക് 2.15ഓടെ ആലുവ കാസിനോ തിയറ്ററിന് സമീപം മഹാത്മാഗാന്ധി റോഡിൽ ‘ശ്രീഹരി’യിൽ വീട്ടിൽ അജിത്തിെൻറ വീട്ടിലായിരുന്നു സംഭവം രസകരമായ സംഭവം നടന്നത്.
അയൽവാസിയായ ജെയിംസ് എന്നയാളുടെ പറമ്പിലെ തെങ്ങിലാണ് പൂച്ച കയറിയത്. സീനിയർ അഗ്നിരക്ഷാ ഓഫിസർ ശ്യാംജി, ഓഫിസർമാരായ ഉദയകുമാർ, സുധി ചന്ദ്രൻ, കിരൺ, വിഷ്ണു മോഹൻ, സുനിൽ, അഭിലാഷ് എന്നിവരാണ് രക്ഷാപ്രവർത്തനം നടത്തിയത്.
കഴിഞ്ഞ ദിവസമായിരുന്നു വയലിലെ ചളിയിൽ താഴ്ന്നുപോയ പശുവിന് രക്ഷകരായി എത്തിയതും ഫയർ ഫോഴ്സ് ജീവനക്കാരായിരുന്നു. പുറക്കാട് മാളാന്തോട് കുനി ഗൗരിയുടെ ഉടമസ്ഥയിലുള്ള പശുവാണ് വീടിന് സമീപത്തെ വയലിലെ വെള്ളക്കെട്ട് നിറഞ്ഞ ചളിയിൽ കുടിങ്ങിയിരുന്നത്.
ശനിയാഴ്ച ഉച്ചക്ക് രണ്ടോടെയായിരുന്നു സംഭവം നടന്നത്. പശുവിനെ രക്ഷിക്കാനുള്ള നാട്ടുകാരുടെ ശ്രമം വിഫലമായതോടെ അവർ ഫയർ ഫോഴ്സിന്റെ സഹായം തേടുകയായിരുന്നു. കൊയിലാണ്ടിയിൽ നിന്ന് അഗ്നിശമനസേനയെത്തി പശുവിൻ്റെ ജീവൻ രക്ഷിക്കുകയായിരുന്നു.അസി. സ്റ്റേഷൻ ഓഫീസർ പി.കെ. പ്രമോദിൻ്റെ നേതൃത്വത്തിലുള്ള സംഘമായിരുന്നു രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി യിരുന്നത്