![](https://i0.wp.com/malluchronicle.com/wp-content/uploads/2021/10/download28629.jpeg?resize=311%2C162&ssl=1)
തിരുവനന്തപുരം: മൂന്നാംക്ലാസുകാരന്റെ കണ്ണിന്റെ കാഴ്ച നഷ്ടപ്പെടുത്തിഎന്ന കേസ് പതിനാറ് വര്‍ഷം പിന്നിടുമ്പോൾ അധ്യാപികയ്ക്ക് കഠിന തടവ് വിധിച്ചിരിക്കുകയാണ് തിരുവനന്തപുരം പോക്സോ കോടതി . തുങ്ങാംപാറ സ്വദേശിയും മലയന്‍കീഴ് കണ്ടല ഗവണ്മെന്റ് സ്കൂളിലെ അധ്യാപികയുമായ ഷെരീഫാ ഷാജഹാനാണ് ഒരു വര്‍ഷം കഠിന തടവും മൂന്ന് ലക്ഷം രൂപ നഷ്ടപരിഹാരവും കോടതി വിധിച്ചത്. ജഡ്ജി കെവി രജനീഷാണ് വിധി പുറപ്പെടുവിച്ചത്.
ഈ കുറ്റകൃത്യം സമൂഹത്തിന് അംഗീകരിക്കാന്‍ സാധിക്കുന്ന ഒന്നല്ലെന്നും പ്രൊസിക്യൂഷന് വാദിച്ചു. .കുട്ടികളെ സ്നേഹിക്കേണ്ട അധ്യാപിക ചെയ്തത് വലിയ ക്രൂരതയാണെന്നും. അതിന് തക്കതായ ശിക്ഷ നല്‍കണമെന്നുമാണ് പ്രോസീക്യൂഷന് വാധിച്ചത്. പ്രോസീക്യൂഷന് വേണ്ടി കാട്ടിയിക്കോണം ജെകെ അജിത്ത് പ്രസാദ് ഹാജറായത്
2005 ജനുവരി 18ന് ആയിരുന്നു സംഭവം നടക്കുന്നത് . ക്ലാസ് എടുക്കുന്നതിനിടെ മറ്റ് കുട്ടികളുമായി സംസാരിച്ചുവെന്ന ആരോപിച്ച് എട്ടുവയസുകാരനായ കുട്ടിക്ക് നേരെ ഷെരീഫാ പേന എറിയുകയായിരുന്നു. ഇത് നെരെ കുട്ടിയുടെ കണ്ണില്‍ തുളച്ച് കയറുകയും കുട്ടിയുടെ കാഴ്ച ശക്തി നഷ്ടപ്പെടുകയും ചെയ്തു. മൂന്ന് ശസ്ത്രക്രിയകള്‍ ചെയ്തെങ്കിലും കുട്ടിയുടെ കാഴ്ച ശക്തി തിരിച്ചുലഭിച്ചില്ല. പിന്നീട് അധ്യാപികയായ ഷെരീഫയെ ആറുമാസം സ്കൂളില്‍ നിന്നും സസ്പെന്റ് ചെയ്തു. ആറു മാസം കഴിഞ്ഞ ശേഷം വീണ്ടും അതേ സ്കൂളില്‍ തന്നെ ഇവര്‍ക്ക് നിയമനം കിട്ടി.