മുതിർന്ന നേതാവും കെപിസിസി നിര്‍വാഹക സമിതിയംഗവും വയനാട് ഡിസിസി മുന്‍ പ്രസിഡന്റുമായ പി.വി. ബാലചന്ദ്രന് പാര്‍ട്ടിവിട്ടു. സിപിഎമ്മില്‍ ചേര്‍ന്നേക്കുമെന്നാണു സൂചന.
ജനാധിപത്യത്തിനും മതേതരത്വത്തിനുമെതിരെ ദേശീയതലത്തില്‍ വെല്ലുവിളിയുയരുമ്പോള്‍ പ്രതിരോധമൊരുക്കാന്‍ കോണ്‍ഗ്രസ് നേതൃത്വത്തിനു കഴിയുന്നില്ലെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. ബിജെപിയെ പ്രതിരോധിക്കാൻ കോൺഗ്രസിനാകുന്നില്ലായെന്നും കോൺഗ്രസിന് ദിശാബോധം നഷ്ടപ്പെട്ടുവന്നും പിണറായി വിജയനാണ് മികച്ച നേതാവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ബത്തേരി അര്‍ബന്‍ ബാങ്ക് നിയമന അഴിമതിയുമായി ബന്ധപ്പെട്ട ആരോപണപ്രത്യാരോപണങ്ങളാണ് പി.വി. ബാലചന്ദ്രന്റെ രാജിയില്‍ കലാശിച്ചത്. ഡിസിസി മുന്‍ പ്രസിഡന്റ് ഐ.സി. ബാലകൃഷ്ണന് എംഎല്‍എ ബാങ്ക് നിയമനത്തിനു ലക്ഷങ്ങള്‍ കോഴ വാങ്ങിയെന്നായിരുന്നു ബാലചന്ദ്രന്റെ ആരോപണം. അഴിമതിക്കാരനായ ഐ സി ബാലകൃഷ്ണൻ എംഎൽഎയാണ് വയനാട്ടിൽ കോൺഗ്രസിനെ തകർത്തതെന്ന് ആരോപിച്ച ബാലചന്ദ്രൻ കോൺഗ്രസുമായുള്ള 52 വർഷത്തെ ആത്മബന്ധം അവസാനിപ്പിക്കുകയാണെന്ന് കൂട്ടിച്ചേർത്തു.