![](https://i0.wp.com/malluchronicle.com/wp-content/uploads/2021/10/images28229-5.jpeg?resize=650%2C439&ssl=1)
രാഹുൽ ഗാന്ധിക്കൊപ്പം ലഖ്നൗ വിമാനത്താവളത്തിൽ എത്തിയ പഞ്ചാബ് മുഖ്യമന്ത്രി ചരണ്‍ജിത്ത് ഛന്നി, ഛത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ബാഗേൽ, ലഖിംപൂർ ഖേരി സംഭവത്തിൽ കൊല്ലപ്പെട്ട കർഷകരുടെ കുടുംബങ്ങൾക്കും മാധ്യമപ്രവർത്തകർക്കും 50 ലക്ഷം രൂപ വീതം നഷ്ടപരിഹാരം പ്രഖ്യാപിച്ചു.
പ്രഖ്യാപനം നടത്തിക്കൊണ്ട് ചരണ്‍ജിത്ത് ഛന്നി പറഞ്ഞു, “പഞ്ചാബ് ജനത കര്‍ഷകരുടെ വേദനയ്ക്കൊപ്പമാണ്, കർഷകർ കൊല്ലപ്പെടുമ്പോൾ ഞങ്ങൾ മിണ്ടാതിരിക്കില്ല. കോൺഗ്രസ് മിണ്ടാതിരിക്കില്ല. ഞങ്ങൾ ഇവിടെ രാഹുൽ ഗാന്ധിയുമായി ചർച്ച നടത്തി, സംഭവത്തിൽ മരിച്ച കർഷകരുടെയും മാധ്യമപ്രവർത്തകരുടെയും കുടുംബങ്ങൾക്ക് പഞ്ചാബ് സർക്കാർ 50 ലക്ഷം രൂപ നൽകുമെന്ന് തീരുമാനിച്ചു.”
കോൺഗ്രസ് കർഷകർക്കൊപ്പമാണെന്നും അവരുടെ വീടുകൾ സന്ദർശിക്കുമെന്നും അദ്ദേഹം പറഞ്ഞു. ലഖിംപൂർ സംഭവത്തെ ജാലിയൻവാലാബാഗ് കൂട്ടക്കൊലയുമായി തുലനം ചെയ്തുകൊണ്ട്, ഈ സ്വേച്ഛാധിപത്യം തുടരാൻ അനുവദിക്കില്ലയെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.