ജയ്പുർ : രാജസ്ഥാൻ സർക്കാർ സംസ്ഥാനത്തെ 14 ജില്ലകളിൽ ഇന്റർനെറ്റ്, എസ്എംഎസ് സേവനങ്ങൾ റദ്ധാക്കി. ഇന്ന് നടത്തുന്ന അധ്യാപക യോഗ്യതാ പരീക്ഷയിൽ ഉദ്യോഗാർഥികൾ കള്ളത്തരം കാണിക്കുന്നത് തടയുന്നതിനു വേണ്ടി 12 മണിക്കൂറത്തേക്കാണ് മൊബൈൽ ഇന്റർനെറ്റ്, എസ്.എം.എസ്. സേവനങ്ങൾ റദ്ദാക്കാക്കിയത്. പതിനാറു ജില്ലകളിലെ മൊബൈൽ ഇന്റർനെറ്റ്, എസ്.എം.എസ്. സേവനങ്ങളാണ് ഇന്ന് 12 മണിക്കൂർ നേരം റദ്ദാക്കുക.
രാജസ്ഥാൻ എലിജിബിലിറ്റി എക്സാമിനേഷൻ ഫോർ ടീച്ചേഴ്സ് (REET) പരീക്ഷയ്ക്ക് ഏകദേശം 16 ലക്ഷം പേരാണ് അപേക്ഷിച്ചിട്ടുള്ളത്. സർക്കാർ സ്കൂളുകളിലെ 31,000 ഒഴിവുകളിലേക്കാണ് പരീക്ഷ നടക്കുന്നത്. രാജസ്ഥാനിലെ സർക്കാർ സ്കൂളുകളിൽ അധ്യാപകരാകണമെങ്കിൽ ഈ പരീക്ഷ പാസ് ആയിരിക്കണം. അതിനാൽത്തന്നെ കടുത്ത മത്സരമാണ് നടക്കുന്നത്. ജയ്പുർ, ഉദയ്പുർ, ഭിൽവാര, ആൾവാർ, ബിക്കനീർ തുടങ്ങിയ ജില്ലകളിൽ സർക്കാർ തീരുമാനം നടപ്പിലാക്കുക.
എന്നാൽ ലക്ഷക്കണക്കിന് ഉദ്യോഗാർഥികൾ പരീക്ഷ എഴുതുന്നതിനാൽ കർശന സുരക്ഷാ സജ്ജീകരണങ്ങളാണ് സർക്കാർ ഒരുക്കിയിട്ടുള്ളത്. ശനിയാഴ്ച രാത്രി സംസ്ഥാനത്തെ 33 ജില്ലകളിലെയും ബസ് സ്റ്റാൻഡുകളിൽ ഉദ്യോഗാർഥികളുടെ വലിയകൂട്ടം ദൃശ്യമായിരുന്നു. സർക്കാർ ബസുകളിലും സ്വകാര്യ ബസുകളിലും സൗജന്യ യാത്രാസൗകര്യം സർക്കാർ ഒരുക്കിയിട്ടുണ്ട്. നോർത്ത് വെസ്റ്റേൺ റെയിൽവേ 26 സ്പെഷ്യൽ സർവീസുകളും ഇവർക്കായി സജ്ജമാക്കി.