തൃശൂർ: തൃശൂർ അവിണിശ്ശേരിയിൽ മകന്റെ അടിയേറ്റ് അച്ഛന് പിന്നാലെ ചികിത്സയിലായിരുന്ന അമ്മയും മരണപ്പെട്ടു. അവിണിശേരി കറുത്തേടത്ത് രാമകൃഷ്ണൻ ഇന്നലെ രാത്രിയും ഭാര്യ തങ്കമണി ഇന്ന് പുലർച്ചെയുമാണ് മരിച്ചത്. ഇരുവരേയും മർദ്ദിച്ച മകൻ പ്രദീപിനെ പൊലീസ് കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്തു വരികയാണ്.
ഇന്നലെ രാത്രി ഏഴ് മണിയോടെ ആവിണിശ്ശേരിയിലെ വീട്ടിലാണ് സംഭവം നടക്കുന്നത്. മഴു ഉപയോഗിച്ച് പ്രദീപ് ഇരുവരുടെയും തലയ്ക്ക് അടിക്കുകയായിരുന്നു. പരിക്കേറ്റ ഇവരെ ആദ്യം തൃശൂര്‍ ജനറല്‍ ആശുപത്രിയിലായിരുന്നു പ്രവേശിപ്പിച്ചത്.
പിന്നീട് വിദഗ്ദ ചികിത്സയ്ക്കായി മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയെങ്കിലും രാമകൃഷ്ണന്റെ ജീവന് രക്ഷിക്കാനായില്ല. പ്രതി പ്രദീപ് സ്ഥിരം മദ്യപാനിയാണെന്ന് നാട്ടുകാര്‍ പറയുന്നു.. ഇയാളെ പൊലീസ് ചോദ്യം ചെയ്ത് വരികയാണ്.
കഴിഞ്ഞ ദിവസം സ്വന്തം ഭാര്യയേയും മകളെയും മർദിച്ചതിനെ തുടർന്ന് അവർ സ്വന്തം വീട്ടിലേക്ക് പോയതായും നാട്ടുകാര്‍ പറയുന്നു.