സംസ്ഥാനത്ത് കോവിഡ് കേസുകള്‍ നിയന്ത്രണാതീതമായി ഉയരുന്ന പശ്ചാത്തലത്തിൽ എല്ലാ ജനങ്ങളിലും വാക്സിൻ ഉറപ്പുവരുത്തിക്കൊണ്ട് മാത്രമേ വൈറസില്‍ നിന്ന് രക്ഷ നേടാന്‍ കഴിയും. എന്നാല്‍ വേണ്ടവിധത്തില്‍ ജനങ്ങളിലേക്ക് വാക്സിന് എത്തുന്നില്ല എന്നതാണ് മറ്റൊരു പ്രശ്നം.
60 വയസ്സിന് മുകളിലുള്ള ഉള്ള ഭൂരിഭാഗം ആളുകളും ആദ്യ ഡോസ് സ്വീകരിച്ചുകഴിഞ്ഞു. എന്നാല്‍ 18 വയസ്സിന് മുകളിലുള്ളവര്‍ക്ക് വാക്സിന് ക്ഷാമം ഇപ്പോഴും നിലനില്‍ക്കുന്നുണ്ട്. ഇപ്പോള്‍ പൊതുസ്ഥലങ്ങളില്‍ ഇറങ്ങണമെങ്കില്‍ അല്ലെങ്കില്‍ മറ്റാവശ്യങ്ങള്‍ക്കോ വാക്സിന് സര്‍ട്ടിഫിക്കറ്റ് അത്യാവശ്യമായി വന്നിരിക്കുകയാണ്.
ഇതിനിടെ പ്രൈവറ്റ് ഹോസ്പിറ്റലില്‍ നിന്ന് വാക്സിന് സ്വീകരിക്കുന്നവരും നിരവധിയാണ്. അതേസമയം മദ്യം വാങ്ങാനും വാക്സിന് സര്‍ട്ടിഫിക്കറ്റ് കാണിക്കേണ്ടതുണ്ട് . എന്നാല്‍ പല സ്ഥലങ്ങളിലും ജനങ്ങള്‍ പോലീസിനോട് സഹകരിക്കുന്നില്ല എന്നതാണ് മറ്റൊരു കാര്യം . ഇപ്പോള്‍ അത്തരത്തിലുള്ള ഒരു വാര്‍ത്തയാണ് പുറത്തുവന്നത്. മദ്യം വാങ്ങാനെത്തിയ ആളോട് വാക്സിന് സര്‍ട്ടിഫിക്കറ്റ് ജീവനക്കാരന് ആവശ്യപ്പെട്ടപ്പോള്‍ ഇയാള്‍ തുണിപൊക്കി കാണിക്കുകയായിരുന്നു. ആലപ്പുഴ ബെവ്കോ മദ്യവില്പനശാലയിലാണ് സംഭവം നടന്നത്.
മദ്യം വാങ്ങുവാന്‍ വാക്സിന് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയ ഈ സാഹചര്യത്തില്‍ അത് ആവശ്യപ്പെട്ടപ്പോള്‍ ജീവനക്കാരന് നേരെ മധ്യവയസ്കന് തുണി പൊക്കി കാണിക്കുകയായിരുന്നു. നേരത്തെയും ചില ആളുകളില്‍ നിന്നും ഇത്തരം മോശം പെരുമാറ്റം ഉണ്ടായിട്ടുണ്ട്.