ക്രിസ്റ്റ്യാനോ റൊണാൾഡോ കൊക്കോ കോളയുടെ കുപ്പി മുന്നിൽ നിന്ന് എടുത്ത് മാറ്റിവെച്ചത് കമ്പനിക്ക് വരുത്തിവെച്ചത് 400 കോടി നഷ്ടം. 242 ബില്യൺ യുഎസ് ഡോളറിൽ നിന്ന് 238 ബില്യൺ ഡോളറിലേക്കാണ് കൊക്കോ കോളയുടെ ഓഹരിവില ഇടിഞ്ഞത്.
ഇന്നലെ ഹംഗറിയുമായുളള മത്സരത്തിന് മുമ്പ് നടന്ന വാർത്താ സമ്മേളനത്തിൽ ആയിരുന്നു സംഭവം. പോർച്ചുഗൽ കോച്ച് സാൻ്റോസും കൂടെ ഉണ്ടായിരുന്നു. സംസാരിക്കാൻ വന്നിരുന്ന റൊണാൾഡോ, മുന്നിൽ ഉണ്ടായിരുന്ന കോളയുടെ രണ്ട് കുപ്പികൾ എടുത്ത് സൈഡിലേക്ക് മാറ്റിവെച്ചു. ശേഷം അടുത്തുണ്ടായിരുന്ന വെള്ളക്കുപ്പി ഉയർത്തിക്കാണിക്കുകയും ചെയ്തു. വെറും 23 സെക്കൻഡ് മാത്രമുള്ള ഈ വീഡിയോ കാരണമാണ് കൊക്കോ കോള കമ്പനിക്ക് ഏകദേശം 4 ബില്യൺ യുഎസ് ഡോളറിന്റെ നഷ്ടം വരുത്തിയത്.