
വിദ്യാര്‍ത്ഥികളുടെ കണ്സഷന് പ്രായം വര്‍ധിപ്പിച്ച സര്‍ക്കാര്‍ ഉത്തരവിനെതിരെ സ്വകാര്യ ബസ് ഉടമകള്‍ രംഗത്ത്.
സര്‍ക്കാരിന്റേത് ഏകപക്ഷീയമായ തീരുമാനമാണെന്നും ബസ് ഉടമകളുമായി ചര്‍ച്ച നടത്താതെ എടുത്ത തീരുമാനം അംഗീകരിക്കാനാകില്ലെന്നും രാമചന്ദ്രന് കമ്മിറ്റി റിപ്പോര്‍ട്ട് നടപ്പിലാക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നും ബസുടമകള്‍ പറഞ്ഞു.
വിദ്യാർഥികളുടെ കണ്സഷന് പ്രായപരിധി 18 ആയി ചുരുക്കണമെന്ന് ആവശ്യം ഓപ്പറേറ്റഴ്സ് അസോസിയേഷൻ ആവശ്യപ്പെട്ടു.
2010ലെ സൗജന്യ നിരക്കാണ് ഇപ്പോഴും തുടരുന്നത്, ഇതിനിടയിലാണ് പ്രായ വര്‍ധനയെന്നും തീരുമാനത്തിനെതിരെ സമരത്തിലേക്ക് പോകുമെന്നും ഓള് കേരള ബസ് ഓപ്പറേറ്റഴ്സ് ഓര്ഗനൈസേഷന് ജനറല്‍ സെക്രട്ടറി ടി.ഗോപിനാഥന് വ്യക്തമാക്കി.