ബോക്സ് ഓഫീസ് റെക്കോര്‍ഡുകള്‍ തിരുത്തിക്കുറിച്ച് രജനികാന്ത് ചിത്രം ‘ജയിലര്‍’. ‘ജയിലര്‍’ രാജ്യമെങ്ങുമുള്ള ആരാധകരുടെ ആവേശമായി മാറിയിരിക്കുകയാണ്.
ശിവ രാജ്കുമാറും മോഹൻലാലും ഒപ്പം ചേര്‍ന്നതിനാല്‍ ‘ജയിലര്‍’ ഭാഷാഭേദമന്യേ തെന്നിന്ത്യയില്‍ നിറഞ്ഞുകയാണ് . ചിരഞ്ജീവി നായകനായി പ്രദര്‍ശനത്തിന് എത്തിയ ചിത്രം ‘ഭോലാ ശങ്കര്‍’ ഉണ്ടെങ്കിലും തെലുങ്ക് നാട്ടിലും രജനികാന്തിന്റെ ‘ജയിലര്‍’ കത്തിക്കയറുകയാണ്.
വെറും നാല് ദിവസത്തിനുള്ളില്‍ 300 കോടിയാണ് ‘ജയിലര്‍’ ആഗോളതലത്തില്‍ നേടിയിരിക്കുന്നത്. കേരളത്തില്‍ മാത്രം ഇന്നലെ ചിത്രം ഏഴ് കോടി നേടിയപ്പോള്‍ തെലുങ്ക് നാട്ടില്‍ നിന്ന് രജനികാന്തിന്റെ ‘ജയിലര്‍’ 32 കോടിയും നേടിയിരുന്നു.
‘ജയിലറി’ന്റെ കുതിപ്പില്‍ ഏതൊക്കെ ചിത്രങ്ങളാകും പരാജയപ്പെടുക എന്നാണ് വ്യക്തമാകാനുള്ളത്. 2023ലെ വമ്പൻ ഹിറ്റ് രജനികാന്ത് ചിത്രം ആയിരിക്കുമെന്ന് ഉറപ്പിക്കാവുന്ന സൂചനകളാണ് ഇപ്പോള്‍ രാജ്യമെമ്പാടു നിന്നും ‘ജയിലറി’ന് ലഭിക്കുന്നത്
വളരെ സാധാരണക്കാരനായി തോന്നിപ്പിച്ച് മാസാകുന്ന കഥാപാത്രമാണ് രജനികാന്തിന്. ‘ബാഷ’യെ ഒക്കെ ഓര്‍മിക്കുന്ന ഒരു കഥാപാത്രം ആയതിനാല്‍ രജനികാന്ത് ആരാധകര്‍ ആവേശത്തിലുമായി. ആദ്യം കുടുംബസ്ഥനായി റിട്ടയര്‍മന്റ് ആസ്വദിക്കുന്ന കഥാപാത്രം പ്രത്യേക സാഹചര്യത്തില്‍ ചില നിര്‍ണായക വിഷങ്ങളില്‍ ഇടപെടേണ്ടി വരുന്നതും പിന്നീട് മാസ് കാട്ടുന്നതുമാണ് ‘ജയിലറി’നെ ആരാധകര്‍ക്ക് ആവേശമാക്കുന്നത്.