വാഹനങ്ങൾക്ക് നേരെ ആക്രമണം, അരിക്കൊമ്പനെ മയക്കുവെടി വെച്ച് പിടികൂടും; തമിഴ്നാട് വനം വകുപ്പ്..

Spread the love

ചെന്നൈ: കമ്പം ടൗണിൽ ഇറങ്ങിയ അരിക്കൊമ്പനെ തമിഴ്നാട് വനംവകുപ്പ് മയക്കുവെടി വെച്ച് പിടികൂടും. പിടികൂടിയ ശേഷം ആനയെ ഉൾക്കാട്ടിൽ വിടുമെന്നാണ് വനം വകുപ്പ് നൽകുന്ന വിവരം.

W3Schools.com

ഇന്ന് തന്നെ ഇത് സംബന്ധിച്ച ഉത്തരവ് പുറത്തിറക്കും. ഈ ദൗത്യത്തിന് ആവശ്യമായ കുങ്കിയാനകളേയും വാഹനങ്ങളും തമിഴ്നാട് ഗവണ്മെന്റ് സജ്ജമാക്കിയിട്ടുണ്ട്.

ഇന്ന് രാവിലെയോടെയാണ് അരിക്കൊമ്പൻ കമ്പം ടൗണിലെത്തിയത്. വാഹനങ്ങൾക്ക് പിന്നാലെ ഓടിയ ആന ഓട്ടോറിക്ഷ തള്ളിക്കൊണ്ടുപോയി ഓടയിലിട്ടു.

വേറെയും വാഹനങ്ങളെ ആക്രമിച്ചു. ജനങ്ങളെയും പട്ടികളെയും കണ്ട് പരിഭ്രാന്തനായി തിരിഞ്ഞോടിയ ശേഷം അരീകൊമ്പൻ പുളിമരത്തോപ്പിൽ ഒളിക്കുകയായിരുന്നു.

തുടർന്ന് വനം വകുപ്പ് ആകാശത്തേക്ക് വെടിവെച്ച് ആനയെ തുരത്താൻ ശ്രമിച്ചെങ്കിലും ആന പോയില്ല. ഈ സാഹചര്യത്തിലാണ് അരിക്കൊമ്പനെ മയക്കുവെടിവച്ച് പിടികൂടി ഉൾക്കാട്ടി തുറന്നുവിടാൻ തീരുമാനിച്ചത്.

സാധാരണ തമിഴ്നാട്ടിൽ ജനവാസ മേഖലയിൽ ഇറങ്ങുന്ന കാട്ടാനയെ സർക്കാർ മയക്കുവെടി വെച്ച് കുങ്കിയാനയാക്കുന്നതാണ് പതിവ്. കുമളി മേഖലയിലുള്ള കേരള വനം വകുപ്പ് ഉദ്യോഗസ്ഥർ കമ്പത്ത് എത്തിയിട്ടുണ്ട്. ആന നിലയുറപ്പിച്ചിരിക്കുന്ന പുളിമരത്തോപ്പിലേക്ക് കടക്കുന്നതിന് ഒരു വഴി മാത്രമാണ് ഉള്ളത്. ഇവിടെ നിന്ന് പുറത്തേക്ക് കടക്കാൻ മറ്റ് വഴികളില്ല.

ഇന്ന് രാവിലെയാണ് കമ്പത്തെ ജനവാസ മേഖലയിൽ അരിക്കൊമ്പൻ എത്തിയത്. ലോവർ ക്യാമ്പിൽ നിന്നും വനാതിർത്തിയിലൂടെ ഇവിടെ എത്തിയെന്നാണ് നിഗമനം. തമിഴ്നാട്ടിലെ ലോവർ ക്യാമ്പിനും ഗൂഡല്ലൂരിനും ഇടയിലുള്ള വനമേഖലയിലാണ് ഇന്നലെ രാത്രി ആനയുണ്ടായിരുന്നത്.

About Post Author

Related Posts

കേരളത്തിൽ നിന്ന് ദുബൈയിൽലേക്ക് കപ്പൽ സർവീസ് ഉടൻ..

Spread the love

ഗൾഫ് രാജ്യങ്ങളിൽ നിന്ന് കേരളത്തിലേക്കുള്ള വിമാന ടിക്കറ്റുകളുടെ വില ഓരോ സീസണിലും ഭീമമായ നിരക്കിലാണ് ഉയരുന്നത്

പരിശീലനത്തിടെ വ്യോമസേനയുടെ വിമാനം തകർന്നു വീണ് വൻ അപകടം..

Spread the love

അതേസമയം കിരണ്‍ ജെറ്റ് വിമാനത്തില്‍ നിന്ന് പൈലറ്റുമാര്‍ രക്ഷപ്പെട്ടത് തികച്ചും അത്ഭുതകരമായാണ്. കൃത്യസമയത്ത് പാരച്യൂട്ട് ഉപയോഗിച്ച് പൈലറ്റുമാർ രക്ഷപ്പെട്ടത് മൂലമാണ് വൻ ദുരന്തം ഒഴിവായത്.

കേരള സ്റ്റോറി കാണിക്കാമെന്ന് പറഞ്ഞ് പ്രലോഭിപ്പിച്ച് 14 കാരിയെ പീഡനത്തിനിരയാക്കി..

Spread the love

വീട്ടില്‍ തനിച്ചായിരുന്ന പെണ്‍കുട്ടിക്ക് പ്രതി 500 രൂപ നല്‍കി. ദി കേരള സ്റ്റോറി സിനിമ കാണാന്‍ കൊണ്ടുപോകാം എന്ന് വാഗ്ദാനം നല്‍കിയാണ് പണം കൊടുത്തത്

കെഎസ്ആർടിസി ബസും, ബൈക്കും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം..

Spread the love

ഇന്ന് രാവിലെ ഏഴേമുക്കാലോടെയായിരുന്നു അപകടം. എറണാകുളത്ത് സ്വകാര്യ കമ്പനിയിൽ സെയിൽസ് മാനേജരായി ജോലി നോക്കി വരികയായിരുന്നു അനീഷ്.

മധ്യവേനലവധി വെട്ടിക്കുറച്ചു ; സ്‌കൂളുകളിൽ 210 ദിവസം ഉറപ്പാക്കുമെന്നും വിദ്യാഭ്യാസ മന്ത്രി..

Spread the love

8 മുതൽ 12 വരെയുള്ള 45000 ക്ലാസ് മുറികൾ സാങ്കേതിക വിദ്യാ സൗഹൃദമാക്കി. മുഴുവൻ പ്രൈമറി, അപ്പർ പ്രൈമറി സ്‌കൂളുകളിലും കമ്പ്യൂട്ടർ ലാബ് ഒരുക്കി.

സഹോദരനോട്‌ മാതാപിതാക്കൾക്ക് കൂടുതൽ സ്നേഹം ; 15കാരി 12കാരൻ സഹോദരനെ കൊലപ്പെടുത്തി..

Spread the love

വിവരമറിഞ്ഞ് പൊലീസ് എത്തിയതോടെയാണ് ഞെട്ടിക്കുന്ന കൊലപാതകം പുറത്തറിഞ്ഞത്.

Leave a Reply

You cannot copy content of this page