Site icon MalluChronicle

ആൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചു ; മലപ്പുറം സ്വദേശി പിടിയിൽ..

അസം സ്വദേശിയായ ആൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ മലപ്പുറം സ്വദേശി അറസ്റ്റിൽ. മലപ്പുറം വണ്ടൂർ സ്വദേശി സൈതാലിക്കുട്ടിയാണ് (54) അറസ്റ്റിലായത്. ഒൻപത് വയസുള്ള കുട്ടിയെ ലോഡ്ജിൽ നിന്നും ഇറക്കി കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു.

പ്രതിയുടെ ഉടമസ്ഥതയിലുള്ള ലോഡ്ജിലായിരുന്നു അസം സ്വദേശികൾ താമസിച്ചിരുന്നത്. വണ്ടൂർ പൊലീസാണ് പ്രതിയെ പിടികൂടിയത്.

അതേ സമയം കോഴിക്കോട് വിദ്യാർത്ഥികളെ പീഡിപ്പിച്ച അധ്യാപകനും അറസ്റ്റിലായി. അത്തോളി കോടശ്ശേരി സ്വദേശി അബ്ദുൾ നാസറിനെയാണ് ഏലത്തൂർ പൊലീസ് അറസ്റ്റ് ചെയ്തത്. അഞ്ച് കുട്ടികൾ പീഡനത്തിനിരയായതായി പൊലീസ് പറയുന്നു. സ്കൂളിൽ നടന്ന കൗൺസിലിംഗിനിടെയാണ് പീഡനത്തിന് ഇരയായ വിവരം കുട്ടികൾ അറിയിക്കുന്നത്.

ഇതിനെ തുടർന്ന് ചൈൽഡ് ലൈനാണ് പൊലീസിന് ഈ സംഭവത്തെക്കുറിച്ച് വിവരം നൽകുന്നത്. തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് അഞ്ച് കുട്ടികൾ സ്കൂളിൽ അധ്യാപകന്റെ പീഡനത്തിന് ഇരയായതായി മനസ്സിലാക്കുന്നത്. അതിന് പിന്നാലെ അബ്ദുൾ നാസറിനെ പൊലീസ് കസ്റ്റ‍ഡിയിലെടുക്കുകയും ചെയ്തു. ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടുണ്ട്. നിലവിൽ എലത്തൂർ സ്റ്റേഷനിലാണ് ഇയാളുള്ളത്.

ഇയാളെ വൈദ്യപരിശോധനക്കായി ഹാജരാക്കും. കൂടുതൽ കുട്ടികളെ ഇയാൾ പീഡനത്തിന് ഇരയാക്കിയിട്ടുണ്ടോ എന്ന കാര്യത്തിലടക്കം വ്യക്തത വരേണ്ടതുണ്ട്. ഇക്കാര്യത്തിൽ കൂടുതൽ കുട്ടികളെ കൗൺസിലിം​ഗ് നടത്താനുള്ള തീരുമാനത്തിലാണ് പൊലീസ്. ചൈൽഡ് ലൈനുമായി പൊലീസ് ബന്ധപ്പെടുന്നുണ്ട്. മാത്രമല്ല, പീഡനത്തിന് ഇരയായ കുട്ടികളിൽ ആൺകുട്ടികളും ഉൾപ്പെടുന്നുണ്ട്. മൂന്നാഴ്ചകൾക്ക് മുമ്പാണ് ഈ സംഭവം സ്കൂളിൽ നടന്നത്. സ്കൂളിൽ വെച്ച് തന്നെയാണ് ഇത്തരത്തിൽ പീഡനവും നടന്നിരിക്കുന്നത്.

ആൺകുട്ടികളെ സുഹൃദ്‍വലയത്തിലാക്കിയതിന് ശേഷം അവരുമായി ബന്ധപ്പെട്ട് പെൺകുട്ടികളെക്കൂടി ഇയാൾ ദുരുപയോ​ഗം ചെയ്യുകയായിരുന്നു എന്നാണ് പൊലീസ് വെളിപ്പെടുത്തുന്നത്. നിലവിൽ കോഴിക്കോട് എസിപി അടക്കമുള്ള ഉന്നത ഉദ്യോ​ഗസ്ഥരും എലത്തൂർ പൊലീസ് സ്റ്റേഷനിലെത്തി ഇതിന്റെ വിശദാംശങ്ങൾ തേടിയിട്ടുണ്ട്. പൊലീസ് ഈ സംഭവത്തെ വളരെ ​ഗൗരവമായിട്ട് തന്നെയാണ് കാണുന്നത്.

Exit mobile version