തൃശൂര്‍ : നാദിർഷ സംവിധാനം ചെയ്യുന്ന ‘ഈശോ’ എന്ന സിനിമയാണ് വിവാദങ്ങളുടെ വഴിയിലുള്ളത്. ജയസൂര്യയാണ് സിനിമയിലെ നായകൻ. സിനിമയുടെ ടാഗ്ലൈൻ ആയ ‘നോട്ട് ഫ്രം ദി ബൈബിൾ’ എന്ന വാചകമാണ് സിനിമ വിവാദമാകാൻ കാരണം. മതവികാരം വ്രണപ്പെട്ടുവെന്ന് ചൂണ്ടിക്കാട്ടി ക്രിസ്ത്യൻ സംഘടനകളും വൈദികരും ഇതിനെതിരെ രംഗത്ത് വന്നിരുന്നു. ശേഷം, ടാഗ്ലൈൻ മാറ്റി പുതിയ പോസ്റ്റർ പുറത്തിറക്കിയിരുന്നു.
ഈ സംഭവത്തിൽ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് ഓര്‍ത്തഡോക്സ് സഭാ തൃശൂര്‍ ഭദ്രാസനാധിപന്‍ യൂഹാനോന്‍ മിലിത്തിയോസ് മെത്രാപ്പൊലീത്ത. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് യൂഹാനോന്‍ മിലിത്തിയോസ് മെത്രാപ്പൊലീത്ത പ്രതികരണവുമായി എത്തിയത്.
സിനിമക്ക് ഈശോ എന്ന് പേര് വെച്ചാൽ എന്താണ് കുഴപ്പമെന്ന് മെത്രാപ്പൊലീത്ത പോസ്റ്റിൽ ചോദിക്കുന്നു.
ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം:
ഞാൻ, സിനിമാ ഡയറക്ടർ നാദിർഷായുടെ, ഈശോ എന്ന സിനിമയുടെ കാര്യത്തിൽ നൽകിയ കമന്റ്.
എന്താണു ഈശോ എന്ന പേരു ഒരു സിനിമക്ക് ഇട്ടാൽ കുഴപ്പം? മധ്യതിരുവിതാംകൂറിൽ ധാരാളം പേർക്ക്, എന്റെ ഒരു ബന്ധുവിനുൾപ്പടെ, ഇങ്ങനെ പേരുണ്ടല്ലോ! ഇവരിലാരെയും നിരോധിക്കണം എന്ന് ഇതുവരെ ആരും പറഞ്ഞു കേട്ടില്ല. ക്രിത്യാനികളിൽ ചിലർ മശിഹായെ ഈശോ എന്ന് വിളിക്കുമ്പോൾ മറ്റു ചിലർ യേശു എന്നാണു വിളിക്കുന്നത്. ഈ പേരും മറ്റെങ്ങും വന്നുകൂടാ എന്നും വരുമോ?
ഞാൻ, സിനിമാ ഡയറക്ടർ നാദിർഷായുടെ, ഈശോ എന്ന സിനിമയുടെ കാര്യത്തിൽ നൽകിയ കമന്റ്.എന്താണു ഈശോ എന്ന പേരു ഒരു സിനിമക്ക്…