തിരുവനന്തപുരം: കേരള ബാങ്കിന്റെ എടിഎമ്മുകളിൽ നിന്ന് പണം തട്ടി. മൂന്ന് എടിഎമ്മുകളിൽ നിന്നായി രണ്ടേമുക്കാൽ ലക്ഷം രൂപയാണ് നഷ്ടപ്പെട്ടത്.
വ്യാജ എടിഎം കാർഡുകൾ ഉപയോഗിച്ചാണ് പണം തട്ടിയിരിക്കുന്നത്. ഇതേത്തുടർന്ന് കേരള ബാങ്ക് എടിഎമ്മുകളിൽ നിന്ന് മറ്റ് ബാങ്കുകളുടെ എടിഎം കാർഡുപയോഗിച്ച് പണം പിൻവലിക്കുന്നത് താല്‍ക്കാലികമായി മരവിപ്പിച്ചിരിക്കുകയാണ്
സോഫ്റ്റ് വെയർ തകരാറാണോ തട്ടിപ്പുകാർ മുതലെടുത്തതെന്ന് സംശയമുണ്ട്തിരുവനന്തപുരം, കാസർഗോഡ്, കോട്ടയം ജില്ലകളിലെ കേരള ബാങ്ക് എടിഎമ്മിൽ നിന്നാണ് തട്ടിപ്പ് നടന്നത്. കഴിഞ്ഞ മൂന്നു ദിവസമായി എടിഎമ്മുകളിൽ നിന്നും പണം നഷ്ടമാകുന്നത് ശ്രദ്ധിച്ച ബാങ്ക് ഉദ്യോഗസ്ഥർ പൊലീസിൽ പരാതി നൽകുകയായിരുന്നു.
തട്ടിപ്പുമായി ബന്ധപ്പെട്ട് തിരുവനന്തപുരത്ത് രണ്ട് കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. കിഴക്കേക്കോട്ടയിലെയും നെടുമങ്ങാടെയും എടിഎമ്മുകളില്‍ നിന്നും ഉള്‍പ്പെടെ ആകെ മൂന്ന് ലക്ഷത്തോളം രുപ നഷ്ടപ്പെട്ടെന്നാണ് പരാതി.
ഇതേത്തുടര്‍ന്ന് കേരള ബാങ്ക് എടിഎമ്മുകളില്‍ നിന്ന് മറ്റ് ബാങ്കുകളുടെ എടിഎം കാര്‍ഡുപയോഗിച്ച് പണം പിന്‍വലിക്കുന്നത് താല്‍ക്കാലികമായി മരവിപ്പിച്ചു.
ബാങ്കിന്റെ പ്രാഥമിക അന്വേഷണത്തില്‍ ഉത്തര്‍പ്രദേശില്‍ ബാങ്ക് അക്കൗണ്ടുള്ളവരാണ് കേരള ബാങ്ക് എടിഎമ്മില്‍ നിന്നും പണം പിന്‍വലിച്ചിരിക്കുന്നത് എന്നാണ് കണ്ടെത്തിയിരിക്കുന്നത്.
തട്ടിപ്പ് വിവരം പുറത്ത് വരുമ്പോഴും ഉപഭോക്താക്കള്‍ക്ക് നഷ്ടം ഉണ്ടാകില്ലെന്നാണ് ബാങ്ക് അധികൃതരുടെ നിലപാട്. കേരള ബാങ്കില്‍ നിന്നും തട്ടിപ്പുകാര്‍ പിന്‍വലിക്കുന്ന പണം അക്കൗണ്ട് ഉടമകളുടെ അക്കൗണ്ടില്‍ നിന്നും ബാങ്കിലേക്ക് എത്താതിരുന്നത് ശ്രദ്ധയില്‍പെട്ടതോടെയാണ് തട്ടിപ്പ് പുറത്ത് വന്നത്.
വ്യാജ എടിഎം ഉപയോഗിച്ചുള്ള തട്ടിപ്പിന് പിന്നില്‍ അന്തര്‍ സംസ്ഥാന ഹൈ ടെക് തട്ടിപ്പ് സംഘം പ്രവര്‍ത്തിച്ചിട്ടുണ്ടെന്നാണ് പൊലീസിന്റെ നിഗമനം.