കോഴിക്കോട് : മുസ്ലിം വനിതകള്‍ക്ക് കോടതി കയറാതെ ഇനി വിവാഹമോചനം നേടാമെന്ന് കേരളാ ഹൈക്കോടതി.
ജസ്റ്റിസ് മുഹമ്മദ് മുഷ്താഖ്, ജസ്റ്റിസ് സി.എസ്. ഡയസ് എന്നിവരടങ്ങിയ ഡിവിഷന് ബെഞ്ചിന്റെതാണ് സുപ്രധാന വിധി.
മുസ്ലിം വനിതകള്‍ക്ക് അനിവാര്യഘട്ടങ്ങളില്‍ വിവാഹമോചനം നേടാനാണ് ഈ വിധി സഹായമാകുന്നത്. ദാമ്പത്യജീവിതത്തിൽ പ്രയാസങ്ങളുണ്ടായാലും വിവാഹ മോചനം നല്‍കാതെ സ്ത്രീകളെ കഷ്ടപ്പെടുത്തുന്നത് ശരിയല്ല എന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് കോടതിയുടെ സുപ്രാധാന തീരുമാനം.
സംഭാഷണങ്ങളിലൂടെ അനുരഞ്ജനത്തിനുള്ള സാധ്യത അടഞ്ഞു എന്നുറപ്പായാല്‍ മാത്രമെ ഈ നിയമം വഴി വിവാഹ മോചനം സാധിക്കുകയുള്ളൂ
വിവാഹ മൂല്യം (മഹ്ര്) സ്ത്രീ തിരിച്ചുനല്‍കുകയോ അതിനു വാക്കുകൊടുക്കുകയോ ചെയ്യുകയും വേണം.
കുടുംബ കോടതിയില്‍ രേഖാമൂലം അറിയിച്ച് ഖുല്‍അ്ന് അംഗീകാരം നേടാമെന്നും വിധിന്യായത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.
വിവാഹ മോചനം തേടി ഹൈകോടതിയില്‍ സമര്‍പ്പിച്ച വിവിധ അപ്പീല്‍ ഹര്‍ജികളില്‍ ഒന്നിച്ച് വാദം കേട്ടാണ് ഹൈകോടതി വിധി. 1972ല്‍ കെ.സി. മോയിന്‍- നഫീസ കേസില്‍ സിംഗിള്‍ ബെഞ്ച് നടത്തിയ വിധിയും ഡിവിഷന് ബെഞ്ച് റദ്ദാക്കി .
കുടുംബജീവിതം ഒന്നിച്ചു കൊണ്ടുപോകാന്‍ ഒരു നിലക്കും സാധ്യമല്ലെന്നുവന്നാല്‍ സ്ത്രീകള്‍ക്ക് സ്വയം വിവാഹമുക്തി പ്രഖ്യാപിച്ചു.
പിരിയാന്‍ ഇസ്ലാമികനിയമം നല്കുന്ന അവകാശമാണ് ഖുല്‍അ് (ബന്ധവിഛേദനം). ശരി അത്തിലെ ഖുല്‍അ് അംഗീകരിച്ചാണ് കോരളഹൈക്കോടതി ഉത്തരവ് പുറപ്പെടുവിച്ചത്.
ശരീഅത്ത് നിയമങ്ങളുടെ അടിസ്ഥാനമായ ഖുർആന്റെയും പ്രവാചക സുന്നത്തിന്റെയും വെളിച്ചത്തിലാണ് കോടതി വിധി പ്രസ്താവിച്ചത്.
കുടുംബജീവിതം ഒന്നിച്ചു കൊണ്ടുപോകാൻ ഒരു നിലക്കും സാധ്യമല്ലെന്നുവന്നാൽ സ്ത്രീകൾക്ക് സ്വയം വിവാഹമുക്തി പ്രഖ്യാപിച്ചു പിരിയാൻ ഇസ്ലാമികനിയമം നൽകുന്ന അവകാശമാണ് ഖുൽഅ് (ബന്ധവിഛേദനം).
ശരിഅത്തിലെ ഖുൽഅ് അംഗീകരിച്ചാണ് കോരള ഹൈക്കോടതി ഉത്തരവ് പുറപ്പെടുവിച്ചത്.
ഖുർആൻ രണ്ടാം അധ്യായത്തിലെ 228, 229, നാലാം അധ്യായത്തിലെ 1, 20, 21, 58,128 സൂക്തങ്ങളും അഞ്ചാം അധ്യായത്തിലെ എട്ടാം സൂക്തവും ഹദീസ് ഗ്രന്ഥമായ സ്വഹീഹ് അൽബുഖാരിയും വിധിയിൽ തെളിവായി സ്വീകരിച്ചു.കോടതി പരാമർശിച്ചിട്ടുണ്ട്.
എല്ലാ മതത്തിൽ പെട്ടവർക്കും ഒരുപോലെ നിയമം അനുവദിക്കാതെ ഒരു വിഭാഗത്തിന് മാത്രം ഇങ്ങനെ നിയമം കൊണ്ട് വരുന്നത് ശെരിയാണോ?? അതെന്താ മറ്റു മതത്തിൽ പെട്ട സ്ത്രീകൾ അനുഭവിച്ചോട്ടെ എന്നാണോ??
ദൈവീക നിയമമായ ഖുർആനിനെ മറ്റുളളവർ അംഗീകരിക്കുകയില്ല എന്ന് തോന്നിയതു കൊണ്ടാകും.