കൊച്ചി:ഭാര്യയുടെ പ്രസവ ബില്ല് രണ്ടേകാൽ ലക്ഷം രൂപ ഈടാക്കിയ ആശുപത്രിക്കെതിരെ പരാതിയുമായി ഭർത്താവ്. ഏപ്രില്‍ 28ന് വൈകിട്ടാണ് ഗര്‍ഭിണിയായ ആരതിയെ കോവിഡ് പോസിറ്റീവ് ആയതിനെ തുടര്‍ന്ന് സണ്‍റൈസിലേക്ക് മാറ്റിയത്. പ്രസവവും ഒരാഴ്ചത്തെ ചികിത്സയും കഴിഞ്ഞപ്പോള്‍ അമ്മയ്ക്കും കുഞ്ഞിനുമായി 2,19,200 രൂപയുടെ ബില്ലാണ് ആശുപത്രി നല്‍കിയത്. ബില്ല് കണ്ട ഭർത്താവ് ആദ്യമൊന്ന് ഞെട്ടി .
പ്രസവ ശേഷം കോവിഡ് ചികിത്സയ്ക്ക് യുവതിയെ പ്രവേശിപ്പിച്ചു.കാക്കനാട് സണ്‍റൈസ് ആശുപത്രിയില്‍ അമിത നിരക്ക് ഈടാക്കുന്നതായി പരാതി. കോതമംഗലം സ്വദേശി വിഷ്ണുവാണ് ഭാര്യ ആരതിയുടെ പ്രസവത്തിന് ആശുപത്രിയില്‍ അമിത ഫീസ് ഈടാക്കിയെന്ന പരാതിയുമായി രംഗത്ത് എത്തിയിരിക്കുന്നത്. ഏഴു ദിവസത്തെ മുറിവാടക 52000 രൂപയും ഐ സി യുവില്‍ കുട്ടിയെ അഞ്ചു ദിവസം കിടത്തിയതിന് 75,494 രൂപയുമാണ് ആശുപത്രി ഈടാക്കിയത്.