ബഹ്റൈന്‍: ശ്വാസതടസ്സം അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിൽ എത്തിയ 16കാരിയുടെ മൂക്കില്‍ നിന്ന് പൂര്‍ണ വളര്‍ച്ചയെത്തിയ പല്ല് നീക്കം ചെയ്തു. ബഹ്റൈനിലാണ് സംഭവം.
കിങ് ഹമദ് യൂണിവേഴ്സിറ്റി ഹോസ്പിറ്റലിലെ ഇ.എന്‍.ടി കണ്‍സള്‍ട്ടന്റ് പ്രൊഫസര്‍ ഹെഷം യൂസിഫ് ഹസ്സന്റെ നേൃത്യത്വത്തിലുള്ള സംഘമാണ് പല്ല് നീക്കം ചെയ്തത്.
ചികിത്സക്ക് വന്ന പെൺകുട്ടിയെ എന്‍ഡോസ്കോപ്പി, സി റ്റി സ്കാന്‍ എന്നിവ നടത്തി. തുടർന്ന് മൂക്കിലെ ദ്വാരത്തിന് നടുവിലായി പല്ല് പോലെയുള്ള ഒരു വസ്തു ഉള്ളതായി കണ്ടെത്തി.
ശേഷം ഒപ്റ്റിക്കല്‍ ഫൈബര്‍ സാങ്കേതിക വിദ്യ ഉപയോഗിച്ച് ഒരു മണിക്കൂറോളം നീണ്ട പരിശ്രമത്തിനൊടുവിൽ പല്ല് വിജയകരമായി നീക്കം ചെയ്തു.
സൂപ്പര്‍ന്യൂമെററി ടൂത്ത് എന്നറിയപ്പെടുന്ന പല്ല് ലോകത്ത് 100 മുതല്‍ 1000 പേരില്‍ ഒരാള്‍ക്ക് മാത്രമാണ് കാണപ്പെടുന്നതെന്നും
രോഗിയുടെ ആരോഗ്യസ്ഥിതി മെച്ചപ്പെട്ടെന്നും പ്രൊഫസര്‍ ഹസ്സന് പറഞ്ഞു.