ന്യൂഡൽഹി : 2020 ൽ ലഭിച്ച പരാതികളുടെ കണക്കുകൾ പുറത്ത് വിട്ട് ദേശിയ വനിതാ കമ്മീഷൻ. 2020 ൽ മാത്രമായി ലഭിച്ചത് 23,722 പരാതികളാണെന്ന് കണക്കുകൾ വ്യക്തമാക്കുന്നു. കഴിഞ്ഞ 6 വർഷത്തിനിടെയുള്ള ഏറ്റവും ഉയർന്ന നിരക്കാണിത്.
ലഭിച്ച പരാതികളിൽ ഭൂരിഭാഗവും ഗാർഹിക പീഡനങ്ങളാണ്. കോവിഡ് വ്യാപകമായതോടെ രാജ്യത്തുടനീളം പ്രഖ്യാപിച്ച ലോക്ക്ഡൗൺ ഇത്തരത്തിലുള്ള പീഡനങ്ങളുടെ വ്യാപ്തി അധികരിപ്പിച്ചു.
സംസ്ഥാനങ്ങളിൽ, ഏറ്റവും ഉയർന്ന നിരക്ക് ഉത്തർ പ്രദേശി (11,872) ൽ നിന്നുമാണ്. ഡെൽഹി (2,635), ഹരിയാന (1,266), മഹാരാഷ്ട്ര (1,188) എന്നിവ തൊട്ടു പിന്നാലെയുണ്ട്.
2014 നായിരുന്നു ഇതിന് മുമ്പ് ഇത്രയധികം പരാതികൾ ഉയർന്നു വന്നതെന്ന് കമ്മീഷൻ ഭാരവാഹികൾ വ്യക്തമാക്കുന്നു. 33,906 പരാതികളാണ് 2014 ൽ ലഭിച്ചിട്ടുള്ളത്.