കൂട്ടുകാരുടെ കല്യാണ ഫോട്ടോയൊക്കെ കാണുമ്പോൾ ഒരു 1000 രൂപ ഇല്ലാത്തോണ്ട് ഫോട്ടോ എടുക്കാതെ പോയ എൻറെ കല്യാണത്തെക്കുറിച്ച് ഞാൻ ഓർക്കാറുണ്ട്. സ്വന്തം വിവാഹത്തെക്കുറിച്ച് നീതു പോൾസൻ എന്ന യുവതി ഫേസ്ബുക്കിൽ കുറിച്ച വരികളാണിവ. ആണിനായാലും പെണ്ണിനായാലും വിവാഹത്തെക്കുറിച്ച് ചില സങ്കല്പങ്ങളൊക്കെ ഉണ്ടാകും. പാട്ടുപുടവ ചുറ്റി ആഭരണങ്ങൾ അണിഞ്ഞു സുന്ദരിയായ വധുവായി ഒരുങ്ങുന്ന ആ ദിവസത്തെക്കുറിച്ചാണ് മിക്ക പെൺകുട്ടികളും സ്വപ്നം കാണുന്നത്.
സാമ്പത്തിക പരിമിതികൾമൂലം വിവാഹസ്വപ്നങ്ങൾ നിഷേധിക്കപ്പെട്ടവരും ഉണ്ട്. ഒരു ചെറിയ താലിച്ചരടിൽ ജീവിതത്തിലേക്ക് പ്രവേശിക്കുന്നവർ. അവരുടെ കുടുംബജീവിതത്തിന് ചിലപ്പോൾ മറ്റെന്തിനെക്കാളും ഭംഗി ഉണ്ടായിരിക്കും. സമനം ഉണ്ടായിരിക്കും. തൊടുപുഴ സ്വദേശിനിയായ നീതു പോൾസൻ എന്ന യുവതിയുടെ കഥയും അങ്ങനെയായിരുന്നു.
സ്വന്തം വിവാഹം സ്വന്തമായി നടത്തിയ കഥയാണ് നീതുവിന് പറയാനുള്ളത്.കല്യാണ ദിവസം നീതു ഉടുത്ത സാരിയുടെ വില 750 രൂപയാണ്. ഭക്ഷണ ചെലവ് 650 രൂപയും. ആഡംബര വിവാഹങ്ങൾക്കിടയിൽ ഇങ്ങനെയുല വിവാഹങ്ങൾ നടക്കുണ്ടെന്ന് നാമറിയണം. തിരിച്ചറിയണം.സ്വന്തം വിവാ്വയം ഏറ്റെടുത്ത് നടത്തേണ്ടിവന്ന യുവതിയുടെ കുറിപ്പ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നു.
നീതു എന്ന യുവതിയുടെ ഫേസ്ബുക്ക് പോസ്റ്റാണ് ഇപ്പോൾ വയറൽ ആവുന്നത്.കല്യാണത്തിന് പൈസ ഒന്നും തരില്ല വേണമെങ്കിൽ ഒരാളായി കൂടെ നിൽക്കാമെന്ന് പറഞ്ഞ് ചെറിയച്ഛനും അമ്മയും പിന്മാറിയപ്പോഴാണ് സ്വന്തം വിവാഹം എന്നത് എന്റെ മാത്രം ഉത്തരവാദിത്തം ആയി മാറിയത്. എനിക്ക് മുൻപിൽ 2 രണ്ട് ഓപ്ഷനുണ്ടായിരുന്നു. ഒന്നുകിൽ വിവാഹം. ഇതൊന്നുമല്ലാത്ത ലിവിങ് ടുഗതർ ജീവിതം.ലിവിങ് ടുഗെദറിൽ വിശ്വാസം ഇല്ലാത്തത് കൊണ്ടും അമ്പലത്തിൽ വിവാഹം നടത്തണമെന്ന ആഗ്രഹം ഉള്ളതു കൊണ്ടും ഞാൻ ആദ്യത്തെ ഓപ്ഷൻ തെരഞ്ഞെടുത്തു.
ഒരു ചെറിയ മാലയും ജിമിക്കികമ്മലും മോതിരവും വളയും പിന്നെ ബാങ്കിലുള്ള കുറച്ച് രൂപയുമായിരുന്നു എൻറെ ആകെ സമ്പാദ്യം. വനിതാ മാസികയിൽ വെഡിങ് പ്ലാനുകൾ എന്നൊരു പംക്തി ആയിടയ്ക്ക്ു. ലക്ഷങ്ങളും കോടികളും പൊടിപൊടിക്കുന്ന കല്യാണങ്ങളെകുറിച്ചായിരുന്നു ആ ലേഖനം എങ്കിലും ആദ്യം വാങ്ങേണ്ടത് സ്വർണമാണ് ഞാൻ മനസ്സിലാക്കി.
ഇതിനിടയിൽ അമ്മയും ചെറിയച്ഛനും നിശ്ചയം വെക്കാൻ തയ്യാറായി. 15 ആളു ക്ഷണിച്ചു. അവർക്ക് അപ്പവും ചിക്കൻ കറിയും കൊടുത്തു. മുഹൂർത്തം കുറിച്ചു. നിശ്ചയത്തിനിടാൻ മുണ്ടും നേര്യതുമാണ് ഞാൻ തിരഞ്ഞെടുത്തത്. വില കുറവായിരുന്നു അതിന്റെ പ്രത്യേകത. 270 രൂപ ആയിരുന്നു അതിന്റെ വില. ബാങ്കിലുള്ള പൈസ കൊണ്ട് ഒന്നര പവന്റെ മാലയും താലിയും മോതിരവും വാങ്ങി.ഒപ്പം ടെൻഷനും തുടങ്ങി. കയ്യിൽ വളരെ കുറച്ച് തുക മാത്രമേ ഉള്ളൂ. എല്ലാ പെൺകുട്ടികളെയും പോലെ വിവാഹത്തെക്കുറിച്ച് ഒരുപാട് സങ്കല്പങ്ങളുണ്ട്.
തല നിറയെ പൂചൂടി ആഭരണങ്ണിഞ്ഞ് പട്ടുസാരിയുടുത്ത് നാടും വീടും അറിഞ്ഞുള്ള ആഘോഷ പൂർണമായ ഒരു വിവാഹമായിരുന്നു എൻറെ സ്വപ്നങ്ങൾ നിറയെ. പക്ഷെ എൻറെ വിവാഹ സമയത്തെങ്കിലും കൂടെ ഉണ്ടാകും എന്ന് കരുതിയ അമ്മാവന്മാർ ഉൾപ്പെടെയുള്ളവർ ബന്ധുജനങ്ങൾ മാറിനിന്ന് കളഞ്ഞത് എനിക്ക് സഹിക്കാൻ പറ്റുന്നതിലും അപ്പുറത്തായിരുന്നു. അമ്മയോടുള്ള പിണക്കമായിരുന്നു അതിന് കാരണം. അല്ലെങ്കിൽ എൻറെ വിവാഹം ഒരു ബാധ്യതയായി മാറും എന്നവർ കരുതിയിരിക്കാം.
കല്യാണ സാരി എടുക്കാൻ പോയത് ഞാനും വല്യമ്മച്ചിയും കൂടിയായിരുന്നു. കല്യാണസാരി എന്ന് കേട്ടപ്പോൾ വിലകൂടിയ പട്ട്സാരികളുടെ ഒരു കൂമ്പാരം എൻറെ മുൻപിൽ. ഇതിനും വില കുറഞ്ഞ എന്ന് പറഞ്ഞു പറഞ്ഞ് അവസാനം അവിടെ നിന്ന സെയിൽസ് ഗേൾ ഇളം ഓറഞ്ചിൽ ഇത്തിരി കസവും കല്ലുകൾ പതിച്ച സാരി ഉയർത്തി വല്ലായ്മയോടെ പറഞ്ഞു. ഇതിന് 750 രൂപ. ഇതിലും കുറഞ്ഞത് ഇവിടെ ഇല്ല ചേച്ചി.ഞാൻ ആ സാരി തന്നെ തിരഞ്ഞെടുത്തു. അതിൻറെ ഭംഗിയോ വിലയോ എനിക്കൊരു പ്രശ്നം അല്ലായിരുന്നു. കല്യാണത്തിന് ഉടുക്കാൻ ഒരു സാരി അത്രമാത്രം.
മാതാപിതാക്കളുടെ അഭാവത്തിൽ വളരുന്ന എല്ലാവരുടെയും കല്യാണങ്ങൾ ഇങ്ങനെ തന്നെയാണ്. ഇതുപോലെ നിറപ്പകിട്ട് ഇല്ലാത്ത പക്ഷേ അവർ കാണുന്ന സ്വപ്നങ്ങൾ കളർഫുൾ ആയിരിക്കും. അതാണ് അവരും മറ്റുള്ളവരും തമ്മിലുള്ള വ്യത്യാസം. എന്ന് സ്വന്തം കല്യാണം സ്വന്തമായി നടത്തിയ ഒരു യുവതി ഒപ്പ്. ചെക്കൻ താമസിക്കുവാൻ ഒരു വീട് തരപ്പെടുത്തുന്ന തിരക്കിലായതിലും ചെക്കനും എല്ലാം തനിയെ ചെയ്യേണ്ടി വന്നതിനാലും താലി മാല വിളക്ക് എന്നിവ എൻറെ ഉത്തരവാദിത്തമായി കണ്ടു വാങ്ങി.
അതിൽ ഒരു കുറവും ഞാൻ കാണുന്നില്ല 9 കൊല്ലമായിട്ടും ഇപ്പോഴും എല്ലാം ഇന്നലെ കഴിഞ്ഞത് പോലെ. യുവതിയുടെ കുറിപ്പ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്.