ബീഹാറിലെ കിഴക്കൻ ചമ്പാരനിലെ ജാമുവ ഗ്രാമത്തിലെ തിരഞ്ഞെടുപ്പ് വിജയാഘോഷത്തിനിടെയാണ് ബിജെപി അനുയായികൾ പള്ളി നശിപ്പിച്ചതായി പരാതി ഉയർന്നിട്ടുള്ളത്.
✍വാട്സാപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുവാൻ ഇതിൽ ക്ലിക്ക് ചെയ്യുക..
പള്ളിക്കുള്ളിൽ മഗ്രിബ് നമസ്കരിക്കുകയായിരുന്ന അഞ്ച് പേർക്ക് പരിക്കേറ്റു. ഇവരിൽ തലയ്ക്ക് പരിക്കേറ്റ മൂന്ന് പേരെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
പള്ളിയിലുണ്ടായിരുന്ന വസ്തുക്കൾ അക്രമികൾ മോഷ്ടിച്ചു കൊണ്ടുപോയതായും, പള്ളിയുടെ മൈക്കും, രണ്ട് കവാടങ്ങളും തകർത്തതായും റിപ്പോർട്ടുണ്ട്.
നിയമസഭാ തിരഞ്ഞെടുപ്പിൽ പവൻ ജയ്സ്വാളിന്റെ വിജയം ആഘോഷിക്കാനായി 500ഓളം പേർ ചേർന്ന് സംഘടിപ്പിച്ച ഘോഷയാത്രക്കിടെയാണ് ഇവർ അക്രമണം അഴിച്ചു വിട്ടത്.
മഗ്രിബ് നമസ്കാരത്തിനിടെ ഇവർ പള്ളിക്ക് കല്ലെറിയുകയായിരുന്നുവെന്ന് പള്ളി പരിപാലകനായ മസ്ഹർ ആലം \’ദ വയറി\’നോട് പറഞ്ഞു.
പള്ളിയുടെ അടുത്തെത്തിയപ്പോൾ അവർ കല്ലെറിയാൻ തുടങ്ങി. പള്ളിയുടെ കവാടങ്ങളും മൈക്കും തകർത്തു. പ്രദേശത്തെ ഏറ്റവും പഴക്കം ചെന്ന പള്ളിയാണ് തകർക്കപ്പെട്ടത്. ഇത് നിങ്ങളുടെ രാജ്യമല്ലെന്നും, ഉടൻ ഇവിടം വിട്ടു പോകണമെന്നും അക്രമി സംഘം വിളിച്ചുപറഞ്ഞതായും മസ്ഹർ പറഞ്ഞു.
ബുധനാഴ്ച വൈകീട്ടോടെയാണ് സംഭവം ഉണ്ടായതെന്നും, കേസുമായി ബന്ധപ്പെട്ട് രണ്ട് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും പോലീസ് സ്റ്റേഷൻ ഹൗസ് ഓഫീസർ അഭയ് കുമാർ പറഞ്ഞു.