ന്യൂഡൽഹി: ഇന്ത്യയുടെ എണ്ണ ശുദ്ധീകരണ ശേഷി 5 വർഷത്തിനുള്ളിൽ ഇരട്ടിയാകുമെന്ന് പ്രധാന മന്ത്രി നരേന്ദ്ര മോദി. കോവിഡ് മഹാമാരി സമ്പദ് വ്യവസ്ഥയെ ബാധിച്ചെങ്കിലും പ്രതീക്ഷിച്ചതിലും നേരത്തെ തന്നെ ലക്ഷ്യം നിറവേറ്റാൻ രാജ്യത്തിന് സാധിക്കുമെന്ന് മോദി കൂട്ടിച്ചേർത്തു.
എണ്ണ ശുദ്ധീകരണം ഇരട്ടിയായി വർധിപ്പിക്കാൻ സാധിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ നടന്ന് വരികയാണ്. ഇന്ത്യയുടെ ലക്ഷ്യം, ഊർജ ഉപഭോഗത്തിൽ പ്രകൃതി വാതകത്തിന്റെ തോത് നാലിരട്ടിയായി ഉയർത്തുമെന്നും പ്രധാനമന്ത്രി അറിയിച്ചു.
പ്രതീക്ഷിക്കുന്നതിലും നേരത്തെ തന്നെ ഇന്ത്യ ഈ നേട്ടം കൈവരിക്കുന്നതാണ്. ഇന്ത്യയുടെ പുനരുപയോഗ ഊർജ ശേഷി 2022ഓടെ 175 ജിഗാവാട്സ് ആയും 2030ഓടെ 450 ജിഗാവാട്സ് ആയും വർധിപ്പിക്കും.