ന്യൂ ഡൽഹി : ഡൽഹിയിലെയും പരിസരപ്രദേശങ്ങളിലെയും വായുമലിനീകരണം തടയാൻ വേണ്ടി കേന്ദ്രം പുതിയ ഓർഡിനൻസ് കൊണ്ടുവന്നു. മലിനീകരണമുണ്ടാക്കുന്ന പ്രവർത്തനങ്ങൾ ചെയ്യുന്നവർക്ക് അഞ്ചുവർഷം തടവും ഒരു കോടി പിഴയും നൽക്കുന്നതാണ് പുതിയ നിയമം.
ഓർഡിനൻസിൽ ബുധനാഴ്ച്ച രാത്രി രാഷ്ട്രപതി രാംനാഥ് ഗോവിന്ദ് ഒപ്പുവച്ചു.മലിനീകരണം തടയുന്നതിനായി 20 അംഗ സ്ഥിര കമ്മീഷനെ നിയമിച്ചതായും ഓർഡിനൻസിൽ പറയുന്നു.
ഡൽഹിയിലെയും പരിസരപ്രദേശങ്ങളിലെയും അന്തരീക്ഷ മലിനീകരണം തടയാൻ നിയമനിർമ്മാണത്തിലൂടെ സ്ഥിരം സമിതിയെ കൊണ്ടുവരാമെന്ന് രണ്ടുദിവസം മുമ്പ് കേന്ദ്ര സർക്കാർ സുപ്രീംകോടതിയെ അറിയിച്ചിരുന്നു.
അതിനിടെ മലിനീകരണമായ പ്രവർത്തനങ്ങൾ ശ്രദ്ധയിൽപ്പെടുന്നതിന് \’ഗ്രീൻ ഡൽഹി\’ എന്ന പേരിൽ ഡൽഹി സർക്കാർ മൊബൈൽ ആപ്ലിക്കേഷൻ പുറത്തിറക്കി.
മലിനീകരണത്തിന് കാരണമാകുന്ന ചിത്രങ്ങളും വീഡിയോകളും ആപ്പിൽ അപ്ലോഡ് ചെയ്യാം. ഇതിനെ തുടർന്നുള്ള നടപടികൾ ശരവേഗത്തിൽ നടക്കും.
സംസ്ഥാനത്ത് മലിനീകരണം കുറയ്ക്കുന്നതിന് എല്ലാവരുടെയും പിന്തുണ ആവശ്യമാണെന്നും ജനങ്ങളുടെ പിന്തുണയില്ലാതെ സാധ്യമല്ലെന്നും ആപ്പ് പുറത്തിറക്കിയ ശേഷം ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാൾ മാധ്യമങ്ങളോട് പറഞ്ഞു.