കോവിഡ് കാലം സമൂഹത്തിൽ ഒരുപാട് മാറ്റങ്ങൾക്ക് കാരണമായിട്ടുണ്ട്. അതിൽ ഒന്നാണ് വാഹനങ്ങളുടെ ഉപയോഗത്തിൽ വലിയ തോതിൽ ഉണ്ടായ മാറ്റം. പൊതുഗതാഗത മാർഗങ്ങൾ ഉപയോഗിക്കുമ്പോൾ സുരക്ഷ ഉറപ്പാക്കുക എന്നത് വളരെ ബുദ്ധിമുട്ട് നിറഞ്ഞതായി മാറിയിരിക്കുകയാണ്. പൊതു ഇടങ്ങളിൽ ഇടപഴകേണ്ടി വരുന്ന സാഹചര്യങ്ങൾ ഒഴിവാക്കേണ്ടത് ആവശ്യമായതിനാലാണ് ഇരുചക്ര വാഹനങ്ങളും മറ്റു സ്വകാര്യ വാഹനങ്ങളുടെയും ഉപയോഗത്തിൽ വർധനവുണ്ടായത്.
ഇരുചക്ര വാഹങ്ങളുടെ ഉപയോഗം വർധിച്ചെങ്കിലും ലൈസൻസ് എടുക്കാൻ കഴിയാത്ത സാഹചര്യങ്ങളാണ്. അതുകൊണ്ട് തന്നെ ലൈസൻസ് ഇല്ലാതെ വണ്ടി ഓടിക്കുന്നവരുടെ എണ്ണം കൂടുന്ന സാഹചര്യമാണ്. ഉൾനാടുകളിൽ ഇതിന്റെ തോത് വർദ്ധിച്ചിട്ടുണ്ട്.
മോട്ടോർ വാഹന വകുപ്പിന്റെ ഡിജിറ്റൽ പരിശോധനയിൽ വാഹനത്തിന്റെ നമ്പർ ഓടിച്ചയാൾക് ലൈസൻസ് ഇല്ലങ്കിൽ അയാളുടെ ഫോട്ടോ എന്നിവ ഉപയോഗിച്ച് ഇ പോസ് മെഷീനിലോ മൊബൈലിലോ കുറ്റാരോപണ പത്രിക തയ്യാറാക്കും
10,000 രൂപയാണ് ഇപ്പോഴത്തെ നിയമം അനുസരിച്ചു ലൈസൻസ് ഇല്ലാതെ വണ്ടി ഓടിക്കുന്നവർക്ക് അടക്കേണ്ട തുക.
അതോടൊപ്പം ലൈസൻസ് ഇല്ലാത്തവർക്ക് മോട്ടോർ വാഹന വകുപ്പിന്റെ വെബ്സൈറ്റിൽ കയറി ഫീസ് നൽകി ലേണേഴ്സ് ലൈസൻസ് ലഭിക്കാനുള്ള അവസരം ഉണ്ടെന്ന് അധികൃതർ പറയുന്നു.
വയനാട് പോലുള്ള പിന്നാക്ക ജില്ലകളിൽ ഒഴികെ ടെസ്റ്റ് സ്വന്തം മൊബൈലിൽ നിന്നോ കമ്പ്യൂട്ടറിൽ നിന്നോ ചെയ്യാനുള്ള സൗകര്യം ഉണ്ട്. എന്നാൽ സാഹചര്യം കൊണ്ട് ലൈസൻസ് എടുക്കാതെ യാത്ര ചെയ്യുന്നവർക്കും നടപടികൾ ബാധിക്കും