വൈദ്യശാസ്ത്രത്തിനുള്ള ഈ വർഷത്തെ നൊമ്പേൽ പുരസ്കാരം പ്രഖ്യാപിച്ചു. മൂന്നുപേരാണ് പുരസ്കാരത്തിന് അർഹരായത്.ഒരു ബ്രിട്ടീഷ് ശാസ്ത്രജ്ഞനും രണ്ട് അമേരിക്കൻ ശാസ്ത്രജ്ഞരുമാണ് പങ്കിട്ടത്.
സിറോസിസിനും കരൾ കാൻസറിനും കാരണമാകുന്ന ഹെപ്പറൈറ്ററ്റിസ് സി വൈറസ് കണ്ടെത്തിയതാണ് ഇവരെ പുരസ്കാരത്തിന് അർഹരാക്കിയത്. ഈ വൈറസിനെതിരേയുള്ള പോരാട്ടത്തിൽ നിർണായക സംഭാവനകൾ നൽകിയ ശാസ്ത്രജ്ഞരാണ് ഇവരെന്ന് നൊബേൽ കമ്മിറ്റി അറിയിച്ചു.