പ്ലസ് ടു പഠിക്കുന്ന പെൺക്കുട്ടികൾ തമ്മിൽ ഫോണിലൂടെയുള്ള വാക്കേറ്റത്തിൽ ചോദിക്കാനെത്തിയ ആൺസുഹൃത്തുക്കൾ അയൽവാസിയെ കുത്തി പരിക്കേൽപ്പിച്ചു. കോട്ടയം ജില്ലയിലെ കടുത്തുരുത്തി മങ്ങാട്ടിലാണ് സംഭവം.
അയൽവാസിയുടെ വീട്ടിൽ നിന്ന് ബഹളം കേട്ട ചോദിക്കാനെത്തിയ 54കാരനായ അശോകനെയാണ് പെൺക്കുട്ടിയുടെ സുഹൃത്തുക്കൾ കുത്തി പരിക്കേൽപ്പിച്ചത്. അശോകൻ പ്രദേശിക സിപിഎം പ്രവർത്തകനാണ്. പരിക്കേറ്റ അശോകനെ കോട്ടയം മെഡിക്കൽ കോളേജിലേക്ക് പ്രവേശിപ്പിക്കുകയും ചെയ്തു.
ഇന്നലെ ഞായറാഴ്ച്ച രാത്രിയിലാണ് സംഭവം നടക്കുന്നത്. ഫോണിലൂടെ പെൺക്കുട്ടികൾ തമ്മിലുള്ള വാക്കേറ്റം ചോദിക്കാനെത്തിയ ചങ്ങനാശ്ശേരി സ്വദേശികളായ നാല് ആൺസുഹൃത്തുക്കളാണ് അശോകനെ കുത്തിയത്. ഇവർക്കൊപ്പം ഒരു പെൺക്കുട്ടിയുമുണ്ടായിരുന്നു. പ്രദേശത്ത് പരിഭ്രാന്തി സൃഷ്ടിക്കാൻ ഇവർ സ്ഫോടക വസ്തുക്കൾ പൊട്ടിക്കുകയും ചെയ്തു.
പ്രാദേശിക സിപിഎം പ്രവർത്തകൻ കൂടിയായ അശോകനെ കുത്തിയതിന് ശേഷം ഇവർ ഓടി രക്ഷപ്പെടുകയായിരുന്നു. തുടർന്ന് പൊലീസെത്തി ഇവരുടെ വാഹനം പരിശോധിച്ചപ്പോൾ മാരാകായധുങ്ങൾ കണ്ടെത്തിയിരുന്നു. രക്ഷപ്പെടുന്നതിനിടെ മറ്റൊരു സിപിഎം പ്രവർത്തകന്റെ ബൈക്കുമായി രണ്ടുപേർ കടന്നുകളഞ്ഞു.
സംഭവത്തിൽ രണ്ട് പേരെ കടുത്തുരുത്തി പൊലീസ് അറസ്റ്റ് ചെയ്തു. മറ്റ് രണ്ട് പേർക്കായി തിരച്ചിൽ തുടുരന്നു. പ്രതികളെത്തിയ കാർ പൊലീസ് കസ്റ്റഡിയിലെടുക്കുകയും ചെയ്തു.